വീഡിയോ ദൃശ്യം 
Sports

ഗ്രൗണ്ടില്‍ റൊണാള്‍ഡിഞ്ഞോ, പരിശീലനത്തിന് ഇടയില്‍ ഓടിയെത്തി കെട്ടിപ്പിടിച്ച് മെസി(വീഡിയോ)

ലെയ്പ്‌സിഗിന് എതിരായ മത്സരത്തിന് മുന്‍പ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുമ്പോഴാണ് പിച്ച്‌സൈഡില്‍ പരിചിതമായൊരു മുഖം മെസി ശ്രദ്ധിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ലീഗിലെ പിഎസ്ജിയുടെ മത്സരത്തിന് മുന്‍പ് മെസിയെ കാണാന്‍ ഒരു ഇതിഹാസ താരം എത്തിയിരുന്നു. പ്രിയതാരത്തെ കണ്ടയുടനെ അടുത്തേക്ക് ഓടിയെത്തി കെട്ടിപ്പിടിക്കുകയായിരുന്നു മെസി. റൊണാള്‍ഡിഞ്ഞോയാണ് ഇവിടെ മെസിക്ക് സര്‍പ്രൈസ് നല്‍കി എത്തിയത്. 

ലെയ്പ്‌സിഗിന് എതിരായ മത്സരത്തിന് മുന്‍പ് ഗ്രൗണ്ടില്‍ പരിശീലനം നടത്തുമ്പോഴാണ് പിച്ച്‌സൈഡില്‍ പരിചിതമായൊരു മുഖം മെസി ശ്രദ്ധിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തിയ നിമിഷം ആരാധകര്‍ക്കും കൗതുകമായി. 

ബാഴ്‌സയിലേക്ക് എത്തുന്നതിന് മുന്‍പ് റൊണാള്‍ഡിഞ്ഞോ പിഎസ്ജിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ബാഴ്‌സയില്‍ മെസിക്കൊപ്പം മൂന്നര കൊല്ലമാണ് റൊണാള്‍ഡിഞ്ഞോ പന്ത് തട്ടിയത്. റൊണാള്‍ഡിഞ്ഞോയുടെ കീഴില്‍ പന്ത് തട്ടിയ മെസി അദ്ദേഹത്തിന് പിന്നാലെ 10ാം നമ്പര്‍ ജേഴ്‌സിയും സ്വന്തമാക്കി. 

ലെയ്പ്‌സിഗിനെതിരെ ജയം പിടിച്ച് പിഎസ്ജി 

ലെയ്പ്സിഗിന് എതിരെ എംബാപ്പെ 9ാം മിനിറ്റില്‍ ഗോള്‍ കണ്ടെത്തി. എന്നാല്‍ 28ാം മിനിറ്റിലും 57ാം മിനിറ്റിലും ലെയ്പ്സിഗ് ഗോള്‍ നേടി പിഎസ്ജിയെ സമ്മര്‍ദത്തിലാക്കി. 1-2ന് പിന്നിട്ട് നിന്ന പിഎസ്ജിയെ 67ാം മിനിറ്റിലെ ഗോളിലൂടെ മെസി ഒപ്പം എത്തിച്ചു. 74ാം മിനിറ്റില്‍ പിഎസ്ജിയുടെ ജയം ഉറപ്പിച്ച് മെസിയുടെ പെനാല്‍റ്റി ഗോളും.

അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെ നഷ്ടപ്പെടുത്തി. എങ്കിലും ജയം പിടിച്ചതോടെ ഗ്രൂപ്പ് എയില്‍ ഏഴ് പോയിന്റുമായി പിഎസ്ജി ഒന്നാമത് എത്തി. മാഞ്ചസ്റ്റര്‍ സിറ്റിയേക്കാള്‍ ഒരു പോയിന്റ് മുകളിലാണ് പിഎസ്ജി ഇപ്പോള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം