ഫയല്‍ ചിത്രം 
Sports

സഞ്ജുവും അസ്ഹറുദ്ദീനും മിന്നി, സയിദ് മുഷ്താഖ് അലിയില്‍ കേരളം ക്വാര്‍ട്ടറില്‍ 

ടൂര്‍ണമെന്റിലെ കേരളത്തിന്റെ നാലാമത്തെ ജയമാണ് ഇത്. ഹിമാചല്‍ മുന്‍പില്‍ വെച്ച 146 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചലിന് എതിരെ കേരളത്തിന് ജയം. ടൂര്‍ണമെന്റിലെ കേരളത്തിന്റെ നാലാമത്തെ ജയമാണ് ഇത്. ഹിമാചല്‍ മുന്‍പില്‍ വെച്ച 146 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. ജയത്തോടെ കേരളം ക്വാര്‍ട്ടറില്‍ കടന്നു. ക്വാര്‍ട്ടറില്‍ തമിഴ്‌നാട് ആണ് കേരളത്തിന്റെ എതിരാളികള്‍.

കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീനും സഞ്ജു സാംസണും അര്‍ധ ശതകം നേടി. 57 പന്തില്‍ നിന്ന് അസ്ഹറുദ്ദീന്‍ 60 റണ്‍സ് നേടിയപ്പോള്‍ 39 പന്തില്‍ നിന്ന് 52 റണ്‍സുമായി സഞ്ജു പുറത്താവാതെ നിന്നു. ആറ് ഫോറും ഒരു സിക്‌സും സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് വന്നു. 

ആറ് കളിയില്‍ നിന്ന് കേരളത്തിന് നാല് ജയം 

നേരത്തെ ടോസ് നേടിയ കേരളം ഹിമാചലിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഹിമാചലിന് വേണ്ടി രാഘവ് ധവാന്‍ 65 റണ്‍സ് നേടി. പിഎസ് ചോപ്ര 36 റണ്‍സും. മറ്റ് ഹിമാചല്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ആര്‍ക്കും താളം കണ്ടെത്താനായില്ല. 

കേരളത്തിനായി മിഥുന്‍ എസ് രണ്ട് വിക്കറ്റും ബേസില്‍, ജലജ് സക്‌സേന, എംഎസ് അഖില്‍, മനു കൃഷ്ണന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജയത്തോടെ കേരളത്തിന്റെ പോയിന്റ് 14ലേക്ക് എത്തി. 6 കളിയില്‍ നാല് ജയം കേരളം നേടിയപ്പോള്‍ രണ്ട് തോല്‍വി വഴങ്ങി. 16 പോയിന്റോടെ ഗുജറാത്ത് ആണ് ഗ്രൂപ്പ് ഡിയില്‍ ഒന്നാമത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT