വിരാട് കോഹ്‌ലി/ഫയല്‍ ഫോട്ടോ 
Sports

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; ഒരു ടെസ്റ്റിന് 12 പോയിന്റ്, പുതിയ ഷെഡ്യൂള്‍ പുറത്തിറക്കി 

കഴിഞ്ഞ തവണ കോവിഡിനെ തുടര്‍ന്ന് ഇടവേള വന്നതിന് ശേഷം പോയിന്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തിയതിന് എതിരെ വിമര്‍ശനം ശക്തമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ ഷെഡ്യൂളും പോയിന്റ് ഘടനയും പുറത്തുവിട്ട് ഐസിസി. കഴിഞ്ഞ തവണ കോവിഡിനെ തുടര്‍ന്ന് ഇടവേള വന്നതിന് ശേഷം പോയിന്റ് സിസ്റ്റത്തില്‍ മാറ്റം വരുത്തിയതിന് എതിരെ വിമര്‍ശനം ശക്തമായിരുന്നു. 

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ പോയിന്റ് ഘടന ഇങ്ങനെ, 

2 രണ്ട് ടെസ്റ്റുകളുടെ പരമ്പര-24 പോയിന്റ്
3 ടെസ്റ്റുകളുടെ പരമ്പര- 36 പോയിന്റ്
4 ടെസ്റ്റുകളുടെ പരമ്പര- 48 പോയിന്റ്
5 ടെസ്റ്റുകളുടെ പരമ്പര- 60 പോയിന്റ്

ഒരു ടെസ്റ്റ് ജയിച്ചാല്‍ 12 പോയിന്റ് ലഭിക്കും. ടൈ ആയാല്‍ 12 പോയിന്റ്, സമനിലയായാല്‍ നാല് പോയിന്റ്. ലഭിച്ച പോയിന്റുകളുടെ ശതമാനത്തിന്റെ അടിസ്ഥാനത്തിലാവും പോയിന്റ് പട്ടികയിലെ സ്ഥാനം. ഇന്ത്യന്‍ ക്രിക്കറ്റ് 

ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്‌റ്റോടെയാണ് രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുന്നത്. 9 ടീമുകള്‍ ആറ് പരമ്പര വീതം കളിക്കും. മൂന്ന് ഹോം പരമ്പരയും മൂന്ന് എവേ പരമ്പരയും. മാര്‍ച്ച് 31. 2023ല്‍ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ക്ക് അവസാനമാവും. 

ശ്രീലങ്ക, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരെയാണ് ഇന്ത്യയുടെ ഹോം മത്സരങ്ങള്‍. ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക എന്നിവര്‍ക്കെതിരെ എവേ മത്സരങ്ങളും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT