ലണ്ടന്‍: 14 വട്ടം ചാമ്പ്യന്‍മാരായ ആഴ്‌സണലിനെ അട്ടിമറിച്ച നോട്ടിങ്ഹാം ഫോറസ്റ്റ് എഫ്എ കപ്പ് പോരാട്ടത്തിൽ കരുത്തരായ ലെയ്‌സ്റ്റര്‍ സിറ്റിയേയും മലര്‍ത്തിയടിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗംഭീര അട്ടിമറി അരങ്ങേറിയത്.
അതിനിടെ മത്സരത്തിനിടെയുണ്ടായ ആക്രമണമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. നോട്ടിങ്ഹാം ഫോറസ്റ്റ് താരങ്ങള്‍ ഗോള്‍ നേട്ടമാഘോഷിക്കുന്നതിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി ലെയ്‌സ്റ്റര്‍ സിറ്റി ആരാധകന്‍ താരങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു. മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റ് 3-0ത്തിന് മുന്നില്‍ നില്‍ക്കെയാണ് ആരാധകന്‍ ഗ്രൗണ്ടില്‍ കയറി താരങ്ങളെ തല്ലിയത്. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റി.
മത്സരത്തില്‍ തങ്ങളുടെ ടീം നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത് ലെയ്‌സ്റ്റര്‍ ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. ഗ്രൗണ്ടില്‍ ആരാധകന്‍ നോട്ടിങ്ഹാം താരങ്ങളെ തല്ലിയപ്പോള്‍ മത്സരത്തിന് ശേഷം പുറത്ത് ഒരുകൂട്ടം ലെയ്സ്റ്റര്‍ ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടു. സ്റ്റേഡിയത്തിന് സമീപത്തെ പബ് ആരാധകര്‍ തല്ലിപ്പൊളിച്ചു. ഇതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates