Sports

ടീമിന് നാണംകെട്ട തോല്‍വി; ഗോള്‍ നേട്ടമാഘോഷിച്ച താരങ്ങളെ ഗ്രൗണ്ടിലിറങ്ങി തല്ലി ലെയ്‌സ്റ്റര്‍ സിറ്റി ആരാധകന്‍ (വീഡിയോ)

ടീമിന് നാണംകെട്ട തോല്‍വി; ഗോള്‍ നേട്ടമാഘോഷിച്ച താരങ്ങളെ ഗ്രൗണ്ടിലിറങ്ങി തല്ലി ലെയ്‌സ്റ്റര്‍ സിറ്റി ആരാധകന്‍ (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 14 വട്ടം ചാമ്പ്യന്‍മാരായ ആഴ്‌സണലിനെ അട്ടിമറിച്ച നോട്ടിങ്ഹാം ഫോറസ്റ്റ് എഫ്എ കപ്പ് പോരാട്ടത്തിൽ കരുത്തരായ ലെയ്‌സ്റ്റര്‍ സിറ്റിയേയും മലര്‍ത്തിയടിച്ചു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ഗംഭീര അട്ടിമറി അരങ്ങേറിയത്. 

അതിനിടെ മത്സരത്തിനിടെയുണ്ടായ ആക്രമണമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. മത്സരം പുരോഗമിക്കുന്നതിനിടെയാണ് സംഭവം. നോട്ടിങ്ഹാം ഫോറസ്റ്റ് താരങ്ങള്‍ ഗോള്‍ നേട്ടമാഘോഷിക്കുന്നതിനിടെ ഗ്രൗണ്ടിലേക്ക് അതിക്രമിച്ച് കയറി ലെയ്‌സ്റ്റര്‍ സിറ്റി ആരാധകന്‍ താരങ്ങളെ മര്‍ദ്ദിക്കുകയായിരുന്നു. മത്സരത്തില്‍ നോട്ടിങ്ഹാം ഫോറസ്റ്റ് 3-0ത്തിന് മുന്നില്‍ നില്‍ക്കെയാണ് ആരാധകന്‍ ഗ്രൗണ്ടില്‍ കയറി താരങ്ങളെ തല്ലിയത്. ഇയാളെ ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചു മാറ്റി. 

മത്സരത്തില്‍ തങ്ങളുടെ ടീം നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയത് ലെയ്‌സ്റ്റര്‍ ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്. ഗ്രൗണ്ടില്‍ ആരാധകന്‍ നോട്ടിങ്ഹാം താരങ്ങളെ തല്ലിയപ്പോള്‍ മത്സരത്തിന് ശേഷം പുറത്ത് ഒരുകൂട്ടം ലെയ്സ്റ്റര്‍ ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടു. സ്റ്റേഡിയത്തിന് സമീപത്തെ പബ് ആരാധകര്‍ തല്ലിപ്പൊളിച്ചു. ഇതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT