ഫോട്ടോ: ട്വിറ്റർ 
Sports

ആദ്യ ട്വന്റി20യില്‍ ശ്രേയസ് അയ്യരെ തഴഞ്ഞു; കാരണം വിശദീകരിച്ച് രോഹിത് ശര്‍മ

എന്തുകൊണ്ട് ശ്രേയസ് അയരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് മറുപടിയുമായി രോഹിത് ശര്‍മ

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: എന്തുകൊണ്ട് ശ്രേയസ് അയരെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യത്തിന് മറുപടിയുമായി രോഹിത് ശര്‍മ. മധ്യഓവറുകളില്‍ പന്തെറിയാന്‍ പാകത്തില്‍ താരത്തെ വേണം എന്നതിനാലാണ് ശ്രേയസിനെ പുറത്തിരുത്തിയത് എന്നാണ് രോഹിത് ശര്‍മയുടെ വിശദീകരണം. 

ശ്രേയസിനെ പോലൊരു താരം പുറത്തിരിക്കുകയാണ്. പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാനാവാതെ പോയത് ശ്രേയസിനെ സംബന്ധിച്ച് കടുപ്പമേറിയ കാര്യമാണ്. ഇലവനില്‍ സ്ഥാനം ലഭിക്കാനായി ഇതുപോലെ മത്സരം വരുന്നത് നല്ല കാര്യമാണ്. ഒരുപാട് താരങ്ങള്‍ക്ക് ഇങ്ങനെ പുറത്തിരിക്കേണ്ടി വരുന്നു, രോഹിത് പറയുന്നു.

ഇതുപോലുള്ള വെല്ലുവിളികള്‍ വരുന്നത് സന്തോഷിപ്പിക്കുന്നതാണ്. കളിക്കാര്‍ക്ക് ഫോം നഷ്ടപ്പെടുന്നു, ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കളിക്കാര്‍ ഇല്ലാത്തത് പോലുള്ള അവസ്ഥയല്ല അത്. ശ്രേയസിനോട് ഞങ്ങള്‍ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ലോകകപ്പിലേക്ക് പോകുമ്പോള്‍ മധ്യഓവറുകള്‍ എറിയാന്‍ പാകത്തില്‍ ഒരു കളിക്കാരനെ നമുക്ക് വേണം. ടീം എന്താണ് ആവശ്യപ്പെടുന്നത് എന്ന് കളിക്കാര്‍ക്ക് അറിയാം.

ടീമിനാണ് പ്രഥമ പരിഗണന എന്ന് ഇവര്‍ക്ക് മനസിലാക്കാനാവും. എല്ലാ കളിക്കാരും അവെയ്‌ലബിള്‍ ആവുമ്പോള്‍ നമ്മള്‍ കൂടുതല്‍ ചിന്തിക്കേണ്ടതായി വരും. ഒരുപാട് കാര്യങ്ങള്‍ പരിഗണിക്കണം. ഇഷാന്‍ കിഷനോട് ഞാന്‍ ഒരുപാട് സമയം സംസാരിച്ചിട്ടുണ്ട് മുംബൈ ഇന്ത്യന്‍സിലായിരിക്കുമ്പോള്‍. മധ്യനിരയില്‍ കളിക്കുന്നതല്ല ഇഷാന്റെ യഥാര്‍ഥ പൊസിഷന്‍ എന്നതിനാല്‍, രോഹിത് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം