ശുഭ്മന്‍ ഗില്‍/ഫോട്ടോ: എഎഫ്പി 
Sports

45 സ്ഥാനം മുന്‍പിലേക്ക്; ഏകദിന റാങ്കിങ്ങില്‍ വന്‍ മുന്നേറ്റവുമായി ശുഭ്മാന്‍ ഗില്‍ 

മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ 245 റണ്‍സോടെ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: സിംബാബ്‌വെക്കെതിരായ സെഞ്ചുറിയോടെ ഏകദിന റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. 45 സ്ഥാനങ്ങള്‍ മുന്‍പിലേക്ക് കയറി 38 റാങ്കിലേക്കാണ് ഗില്‍ എത്തിയത്. 

സിംബാബ് വെക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ 245 റണ്‍സോടെ ഗില്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്. 890 പോയിന്റോടെ ബാബര്‍ അസം ഒന്നാം സ്ഥാനത്ത് തുടരുന്നു. അഞ്ചാം സ്ഥാനത്താണ് വിരാട് കോഹ് ലി. രോഹിത് ആറാമതും. 

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്‌സ് ടെസ്റ്റിലെ മികവോടെ റബാഡ ബൗളര്‍മാരില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റാണ് റബാഡ വീഴ്ത്തിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ നോര്‍ജെ 14 സ്ഥാനം മുന്‍പിലേക്ക് കയറി 25ാം റാങ്കിലെത്തി. ടെസ്റ്റിലെ ബൗളര്‍മാരില്‍ പാറ്റ് കമിന്‍സ് ഒന്നാതും അശ്വിന്‍ രണ്ടാമതും തുടരുകയാണ്. 

ടെസ്റ്റിലെ ബാറ്റേഴ്‌സില്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍ 13ാം റാങ്കിലെത്തി. ഓള്‍റൗണ്ടര്‍മാരില്‍ മാര്‍കോ ജെന്‍സനും നേട്ടമുണ്ടാക്കി. 17 സ്ഥാനം മുന്‍പോട്ട് കയറി ജെന്‍സന്‍ 17ാം റാങ്കിലേക്കാണ് എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

വേദാന്തിന്റെ അര്‍ധ സെഞ്ച്വറി, വാലറ്റത്തിന്റെ പോരാട്ടം; പാകിസ്ഥാന് മുന്നില്‍ 253 ലക്ഷ്യം വച്ച് ഇന്ത്യ

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

SCROLL FOR NEXT