ഫയല്‍ ചിത്രം 
Sports

സൗരവ് ഗാംഗുലിയുട മകള്‍ സനയ്ക്കും കോവിഡ്, ഡോണയുടെ ഫലം നെഗറ്റീവ്‌

ഗാംഗുലിക്ക് കോവിഡ് പോസിറ്റീവായി ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് മകള്‍ സനയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ മകള്‍ക്ക് കോവിഡ്. ഗാംഗുലിക്ക് കോവിഡ് പോസിറ്റീവായി ദിവസങ്ങള്‍ പിന്നിടും മുന്‍പാണ് മകള്‍ സനയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. 

സനയ്ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല. വീട്ടില്‍ തന്നെ ഐസൊലേഷനില്‍ കഴിയുകയാണ്. ഗാംഗുലിയുടെ ഭാര്യ ഡോണയുടെ കോവിഡ് ഫലം നെഗറ്റീവാണ്. ഡിസംബര്‍ 27നാണ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഡെല്‍റ്റ പ്ലസ് വകഭേദമാണ് ബാധിച്ചത്. 

കോവിഡ് പോസിറ്റീവായതിന് പിന്നാലെ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരുന്നതോടെ ഡിസ്ചാര്‍ജ് ചെയ്തു. ഒമൈക്രോണ്‍ വകഭേദം അല്ല ഗാംഗുലിയെ ബാധിച്ചത് എന്നതും ആശ്വാസമായി. 

ഗാംഗുലിക്ക് ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സ

ആന്റിബോഡി കോക്ടെയ്ല്‍ ചികിത്സയ്ക്കാണ് ഗാംഗുലി കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ് ആശുപത്രിയില്‍ വിധേയനായത്. ഗാംഗുലിയുടെ സഹോദരനും കഴിഞ്ഞ വര്‍ഷം കോവിഡ് പോസിറ്റീവായിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഗാംഗുലിയെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. 

ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം ഒരു ഇടവേള എടുത്താണ് ഗാംഗുലി വീണ്ടും ബിസിസിഐയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ബിസിസിഐ സെക്രട്ടറി എന്ന നിലയില്‍ ഉള്‍പ്പെടെ വലിയ നിലയില്‍ യാത്രകള്‍ വേണ്ടി വന്നിരുന്നു. ഇതില്‍ നിന്നാവാം അദ്ദേഹത്തിന് കോവിഡ് പോസിറ്റീവായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

കൗമാരത്തിലെ നര പ്രശ്നമാണ്, അറിയാം കാരണങ്ങൾ

'വേറൊരു താരവും ആ വേഷം ചെയ്യാന്‍ തയ്യാറാകില്ല, കളങ്കാവല്‍ കണ്ട് ഞെട്ടി'; റൗണ്ട് ടേബിളില്‍ വീണ്ടും ചര്‍ച്ചയായി മമ്മൂട്ടി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

SCROLL FOR NEXT