ദക്ഷിണാഫ്രിക്ക ടീം എപി
Sports

അനായാസ ലക്ഷ്യം അതിവേഗം; പത്ത് വിക്കറ്റ് ജയം, പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക

ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നേരത്തെ ഉറപ്പിച്ച പ്രോട്ടീസിന് പോയിന്റ് പട്ടികയിലും കുതിപ്പ്

സമകാലിക മലയാളം ഡെസ്ക്

കേപ് ടൗണ്‍: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി പരമ്പര തൂത്തുവാരി ദക്ഷിണാഫ്രിക്ക. രണ്ടാം ടെസ്റ്റില്‍ 10 വിക്കറ്റ് ജയമാണ് അവര്‍ ആഘോഷിച്ചത്. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 615 റണ്‍സ്. രണ്ടാം ഇന്നിങ്‌സില്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 റണ്‍സ്. പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സില്‍ 194 റണ്‍സ്, രണ്ടാം ഇന്നിങ്‌സില്‍ 478 റണ്‍സ്.

ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്ത് ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കിയതു മാത്രമാണ് പാകിസ്ഥാന് ആശ്വസിക്കാനുണ്ടായിരുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് 58 റണ്‍സായിരുന്നു വിജയ ലക്ഷ്യം. അവര്‍ വിക്കറ്റ് നഷ്ടമില്ലാതെ 61 എടുത്താണ് വിജയം പിടിച്ചത്. 47 റണ്‍സുമായി ഡേവിഡ് ബെഡിങ്ഹാമും 14 റണ്‍സുമായി എയ്ഡന്‍ മാര്‍ക്രവും പുറത്താകാതെ ടീമിനെ ജയത്തിലെത്തിച്ചു.

ക്യാപ്റ്റന്‍ ഷാന്‍ മസൂദിന്റെ സെഞ്ച്വറിയും മുന്‍ നായകന്‍ ബാബര്‍ അസം നേടിയ 81 റണ്‍സുമാണ് രണ്ടാം ഇന്നിങ്സില്‍ പാകിസ്ഥാന് കരുത്തായത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 205 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

ഷാന്‍ മസൂദ് 145 റണ്‍സെടുത്തു മടങ്ങി. പാക് നായകന്റെ ആറാം ടെസ്റ്റ് സെഞ്ച്വറിയാണിത്. മുഹമ്മദ് റിസ്വാന്‍ (41), ആഘ സല്‍മാന്‍ (48), ആമിര്‍ ജമാല്‍ (34) എന്നിവരും രണ്ടാം ഇന്നിങ്‌സില്‍ പാക് ടീമിനായി പിടിച്ചു നിന്നു.

പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സിലും കഗിസോ റബാഡ 3 വിക്കറ്റുകള്‍ വീഴ്ത്തി. താരം ആദ്യ ഇന്നിങ്‌സില്‍ 3 പേരെ മടക്കിയിരന്നു. രണ്ടാം ഇന്നിങ്‌സില്‍ കേശവ് മഹാരാജും മൂന്ന് വിക്കറ്റെടുത്തു. മാര്‍ക്കോ യാന്‍സന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

ആദ്യ ഇന്നിങ്സിലും ബാബര്‍ അസം അര്‍ധ സെഞ്ച്വറി നേടി. താരം 58 റണ്‍സെടുത്തു. 46 റണ്‍സെടുത്ത മുഹമ്മദ് റിസ്വാനാണ് പിടിച്ചു നിന്ന മറ്റൊരാള്‍. മറ്റാരും ക്രീസില്‍ അധികം നില്‍ക്കാനുള്ള ആര്‍ജവം കാണിച്ചില്ല.

3 വിക്കറ്റെടുത്ത കഗിസോ റബാഡ, രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയ ക്വെന എംഫക, കേശവ് മഹാരാജ് എന്നിവരുടെ ബൗളിങാണ് പാകിസ്ഥാനെ ഒന്നാം ഇന്നിങ്സില്‍ ഫോളോ ഓണിലേക്ക് തള്ളിയിട്ടത്. മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മള്‍ഡര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ റിയാന്‍ റിക്കല്‍ടന്‍ നേടിയ ഇരട്ട സെഞ്ച്വറിയും ക്യാപ്റ്റന്‍ ടെംബ ബവുമ, കെയ്ല്‍ വെരെയ്ന്‍ എന്നിവര്‍ നേടിയ സെഞ്ച്വറികളുടേയും ബലത്തിലാണ് ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലെത്തിയത്. മാര്‍ക്കോ യാന്‍സന്‍ അര്‍ധ സെഞ്ച്വറിയും അടിച്ചു.

ഓപ്പണര്‍ റിയാന്‍ റിക്കല്‍ടന്‍ നേടിയ കന്നി ഇരട്ട സെഞ്ച്വറിയുടെ ബലത്തിലാണ് പ്രോട്ടീസ് പോരാട്ടം പാക് ക്യാമ്പിലേക്ക് നയിച്ചത്. 259 റണ്‍സുമായി റിക്കല്‍ടന്‍ മടങ്ങി. താരം 29 ഫോറും 3 സിക്സും തൂക്കി. 9 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ദക്ഷിണാഫ്രിക്കന്‍ താരം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്നത് എന്നതും ഈ ഇന്നിങ്‌സിനെ ശ്രദ്ധേയമാക്കുന്നു.

ടെംബ ബവുമ 106 റണ്‍സെടുത്താണ് പുറത്തായത്. താരം 9 ഫോറും 2 സിക്സും തൂക്കി. വെരെയ്‌ന്റെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണിത്. താരം 9 ഫോറും 5 സിക്‌സും പറത്തി 100 റണ്‍സുമായി മടങ്ങി. യാന്‍സന്‍ അതിവേഗം അര്‍ധ സെഞ്ച്വറിയിലെത്തി. താരം 54 പന്തില്‍ 8 ഫോറും 3 സിക്‌സും സഹിതം 62 റണ്‍സെടുത്തു. കേശവ് മഹാരാജും തിളങ്ങി. 4 ഫോറും 2 സിക്‌സും സഹിതം കേശവ് മഹാരാജ് 40 റണ്‍സെടുത്തു.

പാകിസ്ഥാനായി മുഹമ്മദ് അബ്ബാസ്, ആഘ സല്‍മാന്‍ എന്നിവര്‍ 3 വീതം വിക്കറ്റുകള്‍ വീഴ്ത്തി. മിര്‍ ഹംസ, ഖുറം ഷെഹ്‌സാദ് എന്നിവര്‍ 2 വീതം വിക്കറ്റുകളും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT