Sports

'ഈ മനുഷ്യനെ ആര്‍ക്കും വേണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തി'- ഹോള്‍ഡറെ പുകഴ്ത്തി ഗംഭീര്‍

'ഈ മനുഷ്യനെ ആര്‍ക്കും വേണ്ടായിരുന്നു എന്നത് അത്ഭുതപ്പെടുത്തി'- ഹോള്‍ഡറെ പുകഴ്ത്തി ഗംഭീര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നിര്‍ണായകമായ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ പുറത്തായെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരുപിടി മികച്ച മത്സരങ്ങള്‍ സമ്മാനിച്ചാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ഐപിഎല്ലില്‍ നിന്ന് മടങ്ങുന്നത്. എലിമിനേറ്റ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കിയ ഹൈദരാബാദിന് പക്ഷേ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരെ വിജയം സ്വന്തമാക്കാന്‍ സാധിക്കാതെ പോയി. എങ്കിലും ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ കൂടിയായ ഹൈദരാബാദിന്റെ മടക്കം. 

ഇപ്പോഴിതാ ഹൈദരാബാദിന്റെ മുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയ ഓള്‍റൗണ്ടറും വിന്‍ഡീസ് താരവുമായ ജെയ്‌സന്‍ ഹോള്‍ഡറെ പരാമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപണര്‍ ഗൗതം ഗംഭീര്‍. ടൂര്‍ണമെന്റ് ആരംഭിച്ച ശേഷം മിച്ചല്‍ മാര്‍ഷിന് പകരക്കാരനായാണ് സണ്‍റൈസേഴ്‌സ് ഹോള്‍ഡറെ ടീമിലെത്തിച്ചത്. താരത്തിന്റെ വരവോടെയാണ് രണ്ടാം ഘട്ടത്തില്‍ ഹൈദരാബാദ് ശരിക്കും ശക്തിപ്രാപിക്കുന്നത് എന്ന് കാണാം. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിന്റെ തലവര മാറ്റുന്ന പ്രകടനമാണ് ഹോള്‍ഡര്‍ പുറത്തെടുത്തത്. താര ലേലത്തില്‍ ഹോള്‍ഡറെ ആര്‍ക്കും വേണ്ടായിരുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഗംഭീര്‍ രംഗത്തെത്തിയത്.  

'ഹോള്‍ഡറെ പോലൊരു ഓള്‍റൗണ്ടറെ ലേലത്തില്‍ ആര്‍ക്കും വേണ്ടായിരുന്നു എന്നത് എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. ജമ്മി നീഷം, ക്രിസ് മോറിസ് തുടങ്ങിയ ഓള്‍റൗണ്ടര്‍മാര്‍ക്കൊക്കെ ആവശ്യക്കാരുണ്ടായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇത്ര പരിചയ സമ്പത്തുള്ള ഏകദിനത്തിലും ടെസ്റ്റിലും അത്രയേറെ പ്രതിസന്ധികള്‍ നേരിടുന്ന ഒരു ടീമില്‍ വര്‍ഷങ്ങളായി കളിക്കുന്ന ഒരു താരമാണ് ഹോള്‍ഡര്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അത്തരം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കുന്ന ഹോള്‍ഡറെ പോലൊരു താരത്തിന് ഐപിഎല്ലിലെ സമ്മര്‍ദ്ദങ്ങളെ നിഷ്പ്രയാസം നേരിടാന്‍ സാധിക്കും'- ഗംഭീര്‍ വ്യക്തമാക്കി. 

റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ഹോള്‍ഡറുടെ പ്രകടനത്തെക്കുറിച്ചും ഗംഭീര്‍ പറഞ്ഞു. 'തുടര്‍ച്ചയായി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുന്ന താരമാണ് ഹോള്‍ഡര്‍. മികച്ച രീതിയില്‍ ന്യൂ ബോള്‍ എറിയുന്ന താരമാണ്. ബാംഗ്ലൂരിനെതിരെ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഓവറില്‍ ശരാശരി 6.25 റണ്‍സാണ് വഴങ്ങുന്നത്. ഇതില്‍ കൂടുതല്‍ നിങ്ങള്‍ ഒരു വിദേശ ഓള്‍റൗണ്ടറില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നത'- ഗംഭീര്‍ ചോദിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

ഇന്ന് വലിയ ഭാ​ഗ്യമുള്ള ദിവസം; ഈ നക്ഷത്രക്കാർക്ക് യാത്രകൾ ​ഗുണകരം

ജോലി, സാമ്പത്തികം, പ്രണയം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ എന്നറിയാം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

SCROLL FOR NEXT