ഇന്ത്യന്‍ ടീം ന്യൂയോര്‍ക്കില്‍ പരിശീലനത്തില്‍ വീ‍ഡിയോ സ്ക്രീന്‍ ഷോട്ട്
Sports

ആക്രമണ ഭീഷണി; ഇന്ത്യ- പാക് ലോകകപ്പ് പോരിന് അധിക സുരക്ഷ

ന്യൂയോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്: ടി20 ലോകകപ്പ് വേദിയായ ന്യൂയോർക്കിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. ഇന്ത്യയുടെ ​ഗ്രൂപ്പ് മത്സരങ്ങൾ അരങ്ങേറുന്നത് ന്യൂയോർക്കിലാണ്. ന്യൂയോർക്കിലെ നാസോ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ- പാകിസ്ഥാൻ പോരാട്ടം. ഈ മത്സരത്തിനു സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകൾ വന്നിരുന്നു. പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്.

സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ കൂട്ടിയിട്ടുണ്ട്. കൂടുതൽ സേനയെ വിന്യസിക്കാനും നിരീക്ഷണം ശക്തമാക്കാനും പൊലീസിനു നിർദ്ദേശം നൽകിയതായി ​ന്യൂയോർക്ക് ​ഗവർണർ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആരെങ്കിലും ഒറ്റയ്ക്കെത്തി ആക്രമണം നടത്തിയേക്കുമെന്നു പൊലീസ് ആശങ്കപ്പെടുന്നു. സാധാരണയേക്കാൾ നൂറിലധികം സുരക്ഷാ സേനാം​ഗങ്ങൾ സ്റ്റേഡിയത്തിലും പരിസരത്തുമായി വിന്യസിച്ചിട്ടുണ്ട്. ഇത്തരം ഭീഷണികൾ എപ്പോഴും ഉയരും. അത്ര ​​ഗൗരവമുള്ള വിഷയമാണിത്. ഇന്ത്യ- പാക് മത്സരം നടക്കുന്ന ജൂൺ ഒൻപതിന് സ്റ്റേഡിയത്തിൽ പൂർണ സുരക്ഷയുണ്ടാകുമെന്നു അധികൃതർ വ്യക്തമാക്കി.

ജൂൺ അഞ്ചിനാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. അയർലൻഡാണ് എതിരാളികൾ. ജൂൺ ഒൻപതിനാണ് ഇന്ത്യ- പാക് പോരാട്ടം. നിലവിൽ ന്യൂയോർക്കിലുള്ള ഇന്ത്യൻ ടീം പരിശീലനത്തിലാണ്. നാളെ ഇന്ത്യ- ബം​ഗ്ലാദേശ് സന്നാഹ മത്സരം അരങ്ങേറും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

ഈ നക്ഷത്രക്കാർക്ക് സന്തോഷ വാർത്ത കാത്തിരിക്കുന്നു! സാമ്പത്തിക കാര്യങ്ങളിൽ മുൻകരുതൽ വേണം

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

SCROLL FOR NEXT