പരിശീലനത്തിനായി എത്തുന്ന ടെംബ ബവുമ/ പിടിഐ 
Sports

ഓപ്പണര്‍; സെമിയില്‍ സംപൂജ്യന്‍; ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്റെ ആകെ സമ്പാദ്യം 145 റണ്‍സ്

ലക്‌നൗവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 35 റണ്‍സാണ് ബവുമയുടെ മികച്ച പ്രകടനം. 

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ടെംബ ബവുമ നേടിയത് വെറും 145 റണ്‍സ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ സംപൂജ്യനായി മടങ്ങുകയും ചെയ്തു. ഇതോടെ ദക്ഷിണാഫ്രിക്ക ജയിച്ചുകയറിയ മത്സരങ്ങളില്‍ പോലും ബാവുമയുടെ സംഭാവന വളരെ ചെറുതാണെന്നു കാണിച്ച് ആരാധകര്‍ ഉയര്‍ത്തിയ പ്രതിഷേധം വീണ്ടും കനക്കുമെന്ന് ഉറപ്പ്. 

ടൂര്‍ണമെന്റില്‍ കളിച്ച എട്ട് മത്സരങ്ങളില്‍നിന്നായി ടീമിന്റെ ഓപ്പണര്‍ കൂടിയായ ബാവുമയുടെ ആകെ സമ്പാദ്യം 145 റണ്‍സ് മാത്രമാണ്.ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം. അന്ന് 8 റണ്‍സാണ് ബാവുമയ്ക്ക് നേടാനായത്. ലക്‌നൗവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 35 റണ്‍സാണ് ബവുമയുടെ മികച്ച പ്രകടനം. 

നെതര്‍ലന്‍ഡ്‌സ്, പാകിസ്ഥാന്‍, ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെ യഥാക്രമം 16, 28, 24, 11, 23 എന്നിങ്ങനെയാണ് ബാവുമയുടെ സംഭാവന. ഇന്നത്തെ മത്സരത്തില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തില്‍ ജോഷ് ഇംഗ്ലിസിനു ക്യാച്ച് നല്‍കിയാണ് ബാവുമ പുറത്തായത്.

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റന്‍ ഡികോക്ക് ആണ് ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. 594 റണ്‍സുമായി ഇന്ത്യയുടെ വിരാട് കോഹ് ലിക്കു പിന്നില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് ഡികോക്ക്. ഇന്നത്തെ മത്സരത്തിലെ വിജയി ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT