സെർജിയോ റാമോസ്/ഫോട്ടോ: ട്വിറ്റർ 
Sports

ബെർണാബ്യുവിലെ റാമോസ് യു​ഗത്തിന് അന്ത്യം; റയൽ മാഡ്രിഡ് വിട്ട് ക്യാപ്റ്റൻ

22 കിരീടങ്ങൾ റയലിനൊപ്പം നിന്ന് റാമോസ് സ്വന്തമാക്കി. അഞ്ച് ലാലീ​ഗ കിരീടവും നാല് ചാമ്പ്യൻസ് ലീ​ഗും ഇതിൽ ഉൾപ്പെടുന്നു

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: 16 വർഷം പന്ത് തട്ടിയ ബെർനാബ്യു വിട്ട് റയൽ മാഡ്രിഡ് പ്രതിരോധനിര താരം സെർജിയോ റാമോസ്. 671 മത്സരങ്ങളിലാണ് റാമോസ് റയലിന് വേണ്ടി പന്ത് തട്ടാനിറങ്ങിയത്. ഡിഫന്ററുകളുടെ കാലുകളിൽ നിന്ന് റയലിനെ തുണച്ചെത്തിയത് 101 ​ഗോളുകളും. 

22 കിരീടങ്ങൾ റയലിനൊപ്പം നിന്ന് റാമോസ് സ്വന്തമാക്കി. അഞ്ച് ലാലീ​ഗ കിരീടവും നാല് ചാമ്പ്യൻസ് ലീ​ഗും ഇതിൽ ഉൾപ്പെടുന്നു. 2005ലാണ് റാമോസ് റയലിലേക്ക് എത്തുന്നത്. അന്ന് 19 വയസായിരുന്നു താരത്തിന്റെ പ്രായം. റയൽ വിട്ട റാമോസ് എവിടേക്കാവും ചേക്കേറുക എന്ന് വ്യക്തമായിട്ടില്ല. ജൂൺ 30നാണ് ക്ലബുമായുള്ള റാമോസിന്റെ കരാർ അവസാനിക്കുന്നത്. 10 ശതമാനം സാലറി കട്ടോടെ ഒരു വർഷത്തെ കരാർ നീട്ടൽ എന്ന ഓഫർ ക്ലബ് മുൻപോട്ട് വെച്ചെങ്കിലും താരം അത് അം​ഗീകരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ. 

പിഎസ്ജി, മാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബുകൾ റാമോസിന് വേണ്ടി രം​ഗത്തുണ്ട്. ഈ സീസണിൽ മോശം പ്രകടനമാണ് റയലിൽ നിന്ന് വന്നത്. പരിക്കിനെ തുടർന്ന് റാമോസിന് ഈ വർഷം കളിക്കാനായത് 5 കളികൾ മാത്രവും. കിരീടങ്ങൾ അകന്ന് നിന്നപ്പോൾ പരിശീലകൻ സിനദിൻ സിദാൻ ക്ലബ് വിട്ടു. പിന്നാലെയാണ് റാമോസും ബെർനാബ്യുവിനോട് വിടപറയുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

'തന്നത് എന്തുകൊണ്ട് നടപ്പിലാക്കിയില്ല, കിട്ടുന്നില്ല, കിട്ടുന്നില്ല എന്നല്ല പറയേണ്ടത്': രാജീവ് ചന്ദ്രശേഖര്‍

SCROLL FOR NEXT