മനീഷ് പാണ്ഡേ/ഫോട്ടോ: ട്വിറ്റര്‍ 
Sports

'ദാ ഇത് കാരണമാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായത്; ഇനി ഹൈദരാബാദ് ടീമില്‍ കാണില്ല': മനീഷ് പാണ്ഡേക്കെതിരെ മുന്‍ താരങ്ങള്‍

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലീരിന് എതിരായ മനീഷ് പാണ്ഡേയുടെ ഇന്നിങ്‌സ് ചൂണ്ടി ഇതിനാലാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതെന്ന് നെഹ്‌റ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡേയെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ പേസര്‍ ആശിഷ് നെഹ്‌റ. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലീരിന് എതിരായ മനീഷ് പാണ്ഡേയുടെ ഇന്നിങ്‌സ് ചൂണ്ടി ഇതിനാലാണ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായതെന്ന് നെഹ്‌റ പറയുന്നു. 

ഇന്ത്യന്‍ ടീമില്‍ നിന്ന് മനീഷ് പുറത്താവാന്‍ കാരണം ഇതാണ്. എത്രനാള്‍ മുന്‍പാണ് മനീഷ് അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം ഹര്‍ദിക് പാണ്ഡ്യ, ഇഷന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മനീഷിനേക്കാള്‍ ബഹുദൂരം മുന്‍പോട്ട് പോയി. കാരണം അവരുടെ കളി വ്യത്യസ്തമാണ്. മനീഷിനേക്കാള്‍ നന്നായി അവര്‍ സമ്മര്‍ദ ഘട്ടങ്ങളെ അതിജീവിക്കുന്നു, നെഹ്‌റ പറഞ്ഞു. 

ഇവിടെ പുനര്‍വിചിന്തനം വേണ്ടതുണ്ട്. ചെറിയ സ്‌കോറുകളുടെ കളികളില്‍ വില്യംസണിന്റെ മൂല്യം ഇരട്ടിയാവുന്നു. നിലയുറപ്പിച്ചതിന് ശേഷം കളി ഫിനിഷ് ചെയ്യാന്‍ പാകത്തില്‍ കളിക്കാരെയാണ് അവര്‍ക്ക് ഇനി വണ്ടത്. ഇന്ന് മുതല്‍ മനീഷ് യാദവ് പ്ലേയിങ് ഇലവനില്‍ ഉണ്ടാവില്ലെന്ന് എനിക്ക് ഉറപ്പാണ് എന്നാണ് അജയ് ജഡേജ പ്രതികരിച്ചത്. 

ബാംഗ്ലൂരിന് എതിരായ കളിയില്‍ 39 പന്തില്‍ നിന്ന് 38 റണ്‍സ് ആണ് മനീഷ് പാണ്ഡേ നേടിയത്. മോശം ഷോട്ട് കളിച്ച് മനീഷ് പാണ്ഡേ വിക്കറ്റ് കളഞ്ഞതിന് എതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. കളിയില്‍ ഹൈദരാബാദ് ആറ് റണ്‍സിന് തോറ്റു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദേശീയപാതയില്‍ വിമാനമിറങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി; ചരിത്രനേട്ടം; വിഡിയോ

'ഇത് വെറുമൊരു ബിരുദം മാത്രമല്ല, ഞാൻ എന്നെ ഒന്നു കൂടി പരിചയപ്പെടുത്തട്ടേ... ഡോ ശ്രീലീല'; ഹൃദ്യമായ കുറിപ്പുമായി നടി

കരാർ ഒപ്പുവച്ചിട്ട് 10 വർഷം, ഇതുവരെ സിനിമ തുടങ്ങിയില്ല; 20 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷിന് വക്കീൽ നോട്ടീസ്

മദ്രസ മുറ്റത്ത് രാമനാമജപം; സ്‌നേഹത്തിന്റെ കരങ്ങള്‍ നീട്ടി മസ്ജിദ് കമ്മിറ്റി

തൃശൂര്‍പൂരം രാഷ്ട്രീയലക്ഷ്യത്തോടെ കലക്കിയതു തന്നെ, അന്നത്തെ കലക്ടറുടെ പങ്കില്‍ സംശയം; നിലപാടില്‍ മാറ്റമില്ലെന്ന് സുനില്‍കുമാര്‍

SCROLL FOR NEXT