അക്ഷർ പട്ടേൽ എക്സ്
Sports

'ആ 3 പേരിൽ ഒരാള്‍!'- ഐപിഎല്ലിൽ ഡൽഹിയെ ആര് നയിക്കും?

സാധ്യത പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലിന്റെ പുതിയ സീസണ്‍ അടുത്ത മാസം തുടങ്ങാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആര് നയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇത്തവണ ലേലത്തില്‍ ക്യാപ്റ്റനായിരുന്ന ഋഷഭ് പന്തിനെ ഡല്‍ഹിക്ക് നിലനിര്‍ത്താന്‍ സാധിക്കാതെ പോയിരുന്നു. റെക്കോര്‍ഡ് തുകയ്ക്ക് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പന്തിനെ പാളയത്തിലെത്തിച്ചു.

ഇതോടെ ഇത്തവണ ഡല്‍ഹി പുതിയ ക്യാപ്റ്റന്റെ കീഴിലായിരിക്കും ഇറങ്ങുക. മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര മൂന്ന് നിര്‍ണായക താരങ്ങളുടെ പേരാണ് മുന്നോട്ടു വയ്ക്കുന്നത്.

മുന്‍ ലഖ്‌നൗ ക്യാപ്റ്റനായിരുന്ന കെഎല്‍ രാഹുല്‍, ഡല്‍ഹി ഇത്തവണ നിലനിര്‍ത്തിയ അക്ഷര്‍ പട്ടേല്‍, മുന്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ ഫാഫ് ഡുപ്ലെസി എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത എന്നാണ് ചോപ്ര പറയുന്നത്. തന്റെ യുട്യൂബ് ചാനലിലാണ് ചോപ്ര ഈ മൂന്ന് താരങ്ങളില്‍ ഒരാള്‍ ടീമിനെ നയിക്കുമെന്നു പ്രവചിക്കുന്നത്.

അക്ഷര്‍ സ്ഥിരത പുലര്‍ത്തുന്നതാണ് ഡല്‍ഹി, താരത്തെ നിലനിര്‍ത്താന്‍ കാരണമായത്. നിലവില്‍ ഇന്ത്യന്‍ ടി20 ടീം വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അക്ഷര്‍ പട്ടേലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.

2024 സീസണില്‍ ഡല്‍ഹിക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ അക്ഷറിനു സാധിച്ചിരുന്നു. 11 വിക്കറ്റും 235 റണ്‍സും താരം നേടി. 12 ഇന്നിങ്‌സുകളാണ് സീസണില്‍ ടീമിനായി അക്ഷര്‍ കളിച്ചത്.

16.50 കോടി രൂപയ്ക്കാണ് അക്ഷറിനെ ഡല്‍ഹി നിലനിര്‍ത്തിയത്. രാഹുലിനെ 14 കോടി മുടക്കിയാണ് ഇത്തവണ ടീമിലെത്തിച്ചത്. ഡുപ്ലെസിയെ 2 കോടിയ്ക്കും ടീം സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ഉത്കണ്ഠ അകറ്റാൻ സഹായിക്കുന്ന പൂക്കൾ

'അന്ന് നമ്മൾ ഒരുമിച്ച് കണ്ട സ്വപ്നം ഇന്ന് പ്രാവർത്തികമാകാൻ പോകുന്നു'; 'ജയിലർ 2' വിൽ താനുമുണ്ടെന്ന് മേഘ്ന രാജ്

'വിഡി സതീശൻ മുഖ്യമന്ത്രി ആകണം; ജനവികാരം പറഞ്ഞതിന്റെ പേരിൽ നടപടിയെടുത്താൽ ഹൃദയപൂർവം സ്വീകരിക്കും' (വിഡിയോ)

ഭരണത്തുടർച്ച പ്രവചിച്ച് കനഗോലു റിപ്പോർട്ട്; നേമത്തും പാലക്കാട്ടും താമര വിരിയും

SCROLL FOR NEXT