മേരി കോം എക്‌സ്
Sports

'വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു'; വിരമിക്കല്‍ വാര്‍ത്തകള്‍ തള്ളി മേരി കോം

2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടി

സമകാലിക മലയാളം ഡെസ്ക്
അത് പ്രഖ്യാപിക്കണമെന്ന് എനിക്കു തോന്നുമ്പോള്‍ ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടുവന്നു പറഞ്ഞോളാം
മേരി കോം

ന്യൂഡല്‍ഹി: വിരമിക്കല്‍ സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി ബോക്‌സിങ് ഇതിഹാസം മേരി കോം. താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മേരി കോം പറഞ്ഞു.

''ഞാന്‍ ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. എന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തത്. അത് പ്രഖ്യാപിക്കണമെന്ന് എനിക്കു തോന്നുമ്പോള്‍ ഞാന്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടുവന്നു പറഞ്ഞോളാം. ഞാന്‍ വിരമിച്ചെന്ന രീതിയിലുള്ള ചില വാര്‍ത്തകള്‍ കണ്ടിരുന്നു. അതു ശരിയല്ല.'' മേരി കോം വ്യക്തമാക്കി.

''ദീബ്രുഗഡിലെ ഒരു സ്‌കൂളിലെ പരിപാടിയില്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയാണു ഞാന്‍ ചെയ്തത്. ഇപ്പോഴും നേട്ടങ്ങള്‍ സ്വന്തമാക്കുന്നതിനുള്ള പരിശ്രമം നടത്തുന്നുണ്ടെന്നു ഞാന്‍ അവരോടു പറഞ്ഞു. എന്നാല്‍ ഒളിംപിക്‌സിലുള്ള പ്രായപരിധി എന്നെ അതില്‍നിന്നു തടയുന്നു. ഞാന്‍ ഇപ്പോഴും ഫിറ്റ്‌നസില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്. വിരമിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഞാന്‍ തന്നെ എല്ലാവരെയും അറിയിക്കാം.'' മേരി കോം പറഞ്ഞു

2005, 2006, 2008, 2010 വര്‍ഷങ്ങളില്‍ ലോകചാമ്പ്യനായ താരം 2012-ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ വെങ്കല മെഡലും നേടി. 2003ലെ ആദ്യ ലോക ചാംപ്യന്‍പട്ടത്തിനു പിന്നാലെ രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി. 2009ല്‍ ഖേല്‍ രത്‌ന പുരസ്‌കാരവും ലഭിച്ചു. 2006ല്‍ പത്മശ്രീ, 2013ല്‍ പത്മഭൂഷണ്‍, 2020ല്‍ പത്മവിഭൂഷണ്‍ അംഗീകാരങ്ങളും മേരി കോമിന് ലഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT