അന്റോയിന്‍ ഗ്രിസ്മാന്‍ 
Sports

'കളമൊഴിയുന്നു'- അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഗ്രിസ്മാന്‍

ദേശീയ ടീമിനായി കളിച്ചത് 10 വര്‍ഷം, 2018ലെ ലോകകപ്പ് നേട്ടത്തില്‍ നിര്‍ണായക സാന്നിധ്യം

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രാന്‍സിന് രണ്ടാം ലോകകപ്പ് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരം അന്റോയിന്‍ ഗ്രിസ്മാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. നിലവില്‍ സ്പാനിഷ് ലാ ലിഗ ടീം അത്‌ലറ്റിക്കോ മാഡ്രിഡ് താരമാണ് ഗ്രിസ്മാന്‍.

ഫ്രാന്‍സിനായി 137 മത്സരങ്ങള്‍ കളിച്ചു. 44 ഗോളുകളും നേടി. 10 വര്‍ഷത്തോളം നീണ്ട അന്താരാഷ്ട്ര കരിയറിനാണ് 33കാരന്‍ വിരാമം കുറിച്ചത്. ക്ലബ് ഫുട്‌ബോളില്‍ തുടരും.

നെതര്‍ലന്‍ഡ്‌സിനെതിരെ 2014ല്‍ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിലാണ് താരം ഫ്രാന്‍സിനായി അരങ്ങേറിയത്. പിന്നീട് ദിദിയര്‍ ജെഷാംപ്‌സ് ഫ്രഞ്ച് പരിശീലകനായി എത്തിയതോടെ താരം ടീമിനെ അവിഭാജ്യ ഘടകമായി. ഗോളടിക്കാനും ഗോളിനു വഴിയൊരുക്കാനുമുള്ള താരത്തിന്റെ കഴിവിനെ ദെഷാംപ്‌സ് സമര്‍ഥമായി ഉപയോഗിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2018ല്‍ ഫ്രാന്‍സ് രണ്ടാം ലോകകപ്പ് സ്വന്തമാക്കിയപ്പോള്‍ അതിന്റെ അമരത്തെ നിര്‍ണാക സാന്നിധ്യം ഗ്രിസ്മാനായിരുന്നു. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച മൂന്നാമത്തെ താരമാണ് ഗ്രിസ്മാന്‍. ഹ്യുഗോ ലോറിസ്, ലിലിയന്‍ തുറാം എന്നിവരാണ് ഗ്രിസ്മാന് മുന്നിലുള്ള താരങ്ങള്‍.

ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഗ്രിസ്മാന്‍. ഒലിവര്‍ ജിറൂദ്, തിയറി ഹെന്റി, കിലിയന്‍ എംബാപ്പെ എന്നിവരാണ് ഗ്രിസ്മാനു മുന്നിലുള്ള താരങ്ങള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT