ആരോണ്‍ ഫിഞ്ച്/ഫയല്‍ ചിത്രം 
Sports

'ഓസ്‌ട്രേലിയയുടെ ടി20 ക്യാപ്റ്റനാണ് നിങ്ങള്‍, ഐപിഎല്ലില്‍ തഴയല്‍ പ്രതീക്ഷിച്ചതാണ് എന്നല്ല പറയേണ്ടത്'; ഫിഞ്ചിനെ തിരുത്തി ക്ലര്‍ക്ക് 

അതേ ഫോര്‍മാറ്റില്‍ ഓസീസ് ടീമിന്റെ നായകനാണ് നിങ്ങളെന്ന് മറക്കരുതെന്നാണ് ക്ലര്‍ക്ക് പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഐപിഎല്‍ താര ലേലത്തില്‍ തന്നെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ മുന്‍പോട്ട് വന്നേക്കില്ല എന്നത് പ്രതീക്ഷിച്ചതാണെന്ന ആരോണ്‍ ഫിഞ്ചിന്റെ പ്രതികരണത്തിന് എതിരെ മൈക്കല്‍ ക്ലര്‍ക്ക്. അതേ ഫോര്‍മാറ്റില്‍ ഓസീസ് ടീമിന്റെ നായകനാണ് നിങ്ങളെന്ന് മറക്കരുതെന്നാണ് ക്ലര്‍ക്ക് പറയുന്നത്. 

ഞാന്‍ ഇത് പ്രതീക്ഷിച്ചതാണെന്ന് ഫിഞ്ച് വന്ന് പറഞ്ഞത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായ നിങ്ങള്‍, എല്ലാ ടീമും നിങ്ങളെ ആഗ്രഹിക്കുന്നു എന്ന് പ്രതീക്ഷിക്കുകയാണ് വേണ്ടത്. മോശം ടി20 പരമ്പരയും ബിബിഎല്ലും വന്നു. എന്നാല്‍ താനൊരു നല്ല കളിക്കാരനാണ് എന്ന വിശ്വാസമാണ് ഫിഞ്ചിന് വേണ്ടിയിരുന്നത്. ഞാന്‍ വലിയ സ്‌കോറിലേക്കായി പൊയ്‌ക്കൊണ്ടിരിക്കുകയാണ് എന്നാണ് പറയേണ്ടത്. അല്ലാതെ എന്നെ ആരും സെലക്ട് ചെയ്യില്ല എന്നല്ല പറയേണ്ടത്, ക്ലര്‍ക്ക് പറഞ്ഞു. 

വീണ്ടും ഐപിഎല്ലില്‍ കളിക്കാനായെങ്കില്‍ നല്ലതായിരുന്നു. കളിക്കാന്‍ ആഗ്രഹിക്കുന്ന വിസ്മയിപ്പിക്കുന്ന ടൂര്‍ണമെന്റ് ആണ് അത്. ക്രിക്കറ്റ് തുടരാനാണ് താത്പര്യം. എന്നാല്‍ ഇപ്പോള്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം പങ്കിടാനാണ് ശ്രമിക്കുന്നത് എന്നും ആരോണ്‍ ഫിഞ്ച് പറഞ്ഞിരുന്നു. 

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു ഫിഞ്ച്. 4.4 കോടി രൂപയ്ക്കാണ് ബാംഗ്ലൂരിന് വേണ്ടി കളിച്ചത്. എന്നാല്‍ 12 കളിയില്‍ നിന്ന് ഫിഞ്ചിന് നേടാനായത് 268 റണ്‍സ് മാത്രം. ബാറ്റിങ് ശരാശരി 22.33. ഇന്ത്യക്കെതിരായ ടി20 പരമ്പരയിലും, ബിഗ്ബാഷ് ലീഗിലും തിളങ്ങാന്‍ സാധിക്കാത്തത് ഫിഞ്ചിനെ പിന്നോട്ടടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT