സിനദിൻ സിദാൻ/ഫയല്‍ ചിത്രം 
Sports

സിനദിൻ സിദാൻ രാജിവെച്ചു? റയൽ മാഡ്രിഡ് വിട്ടതായി റിപ്പോർട്ട്

ലാ ലീ​ഗ കിരീടം നഷ്ടപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സിദാൻ ക്ലബ് വിട്ടതായുള്ള റിപ്പോർട്ടുകൾ വരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചതായി റിപ്പോർട്ട്. എന്നാൽ ക്ലബിന്റേയും സിദാന്റേയും ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ലാ ലീ​ഗ കിരീടം നഷ്ടപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സിദാൻ ക്ലബ് വിട്ടതായുള്ള റിപ്പോർട്ടുകൾ വരുന്നത്. സീസണിൽ ഒരു കിരീടം പോലും റയലിന് നേടാനായിരുന്നില്ല. ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ ചെൽസിയോട് തോറ്റ് റയൽ പുറത്തേക്ക് പോയിരുന്നു. 11 സീസണിന് ഇടയിൽ ആദ്യമായാണ് റയൽ ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നത്. 

2022 വരെയാണ് സിദാനുമായി റയലിന് കരാറുള്ളത്. ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് സിദാൻ ടീം അം​ഗങ്ങളോട് പറഞ്ഞതായി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ സിദാൻ തന്നെ ഇത് നിഷേധിച്ചു. ഈ സംഭവം നടന്ന് 10 ദിവസം മാത്രം പിന്നിടുമ്പോഴാണ് സിദാൻ രാജി വെച്ചതായുള്ള വാർത്ത വരുന്നത്. 

എങ്ങനെയാണ് എന്റെ കളിക്കാരോട് എനിക്കങ്ങനെ പറയാനാവുക? അതൊരു നുണയാണ്, അത് ലറ്റിക്കോ ബിൽബാവോക്കെതികെ 1-0ന് ജയിച്ചതിന് ശേഷം സിദാൻ അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാൽ ബാക്കിയുള്ള കാര്യം സീസൺ അവസാനം നോക്കാം എന്നും സിദാൻ പറഞ്ഞിരുന്നു. 

2016ലാണ് സിദാൻ ആദ്യം റയലിന്റെ കോച്ചാവുന്നത്. 2017ൽ ലാ ലീ​ഗ കിരീടം നേടി. ചാമ്പ്യൻസ് ലീ​ഗിൽ ഹാട്രിക്. 2018 മെയിൽ സിദാൻ വീണ്ടും ക്ലബ് വിട്ടു. 2019ൽ തിരികെ എത്തിയ സിദാൻ ലാ ലീ​ഗ കിരീടവും സ്പാനിഷ് സൂപ്പർ കപ്പും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT