സിനദിൻ സിദാൻ/ഫയല്‍ ചിത്രം 
Sports

സിനദിൻ സിദാൻ രാജിവെച്ചു? റയൽ മാഡ്രിഡ് വിട്ടതായി റിപ്പോർട്ട്

ലാ ലീ​ഗ കിരീടം നഷ്ടപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സിദാൻ ക്ലബ് വിട്ടതായുള്ള റിപ്പോർട്ടുകൾ വരുന്നത്

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം രാജിവെച്ചതായി റിപ്പോർട്ട്. എന്നാൽ ക്ലബിന്റേയും സിദാന്റേയും ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. 

ലാ ലീ​ഗ കിരീടം നഷ്ടപ്പെട്ട് ദിവസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് സിദാൻ ക്ലബ് വിട്ടതായുള്ള റിപ്പോർട്ടുകൾ വരുന്നത്. സീസണിൽ ഒരു കിരീടം പോലും റയലിന് നേടാനായിരുന്നില്ല. ചാമ്പ്യൻസ് ലീ​ഗ് സെമിയിൽ ചെൽസിയോട് തോറ്റ് റയൽ പുറത്തേക്ക് പോയിരുന്നു. 11 സീസണിന് ഇടയിൽ ആദ്യമായാണ് റയൽ ഒരു കിരീടം പോലുമില്ലാതെ സീസൺ അവസാനിപ്പിക്കുന്നത്. 

2022 വരെയാണ് സിദാനുമായി റയലിന് കരാറുള്ളത്. ഈ സീസൺ അവസാനത്തോടെ ക്ലബ് വിടുമെന്ന് സിദാൻ ടീം അം​ഗങ്ങളോട് പറഞ്ഞതായി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ സിദാൻ തന്നെ ഇത് നിഷേധിച്ചു. ഈ സംഭവം നടന്ന് 10 ദിവസം മാത്രം പിന്നിടുമ്പോഴാണ് സിദാൻ രാജി വെച്ചതായുള്ള വാർത്ത വരുന്നത്. 

എങ്ങനെയാണ് എന്റെ കളിക്കാരോട് എനിക്കങ്ങനെ പറയാനാവുക? അതൊരു നുണയാണ്, അത് ലറ്റിക്കോ ബിൽബാവോക്കെതികെ 1-0ന് ജയിച്ചതിന് ശേഷം സിദാൻ അന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. എന്നാൽ ബാക്കിയുള്ള കാര്യം സീസൺ അവസാനം നോക്കാം എന്നും സിദാൻ പറഞ്ഞിരുന്നു. 

2016ലാണ് സിദാൻ ആദ്യം റയലിന്റെ കോച്ചാവുന്നത്. 2017ൽ ലാ ലീ​ഗ കിരീടം നേടി. ചാമ്പ്യൻസ് ലീ​ഗിൽ ഹാട്രിക്. 2018 മെയിൽ സിദാൻ വീണ്ടും ക്ലബ് വിട്ടു. 2019ൽ തിരികെ എത്തിയ സിദാൻ ലാ ലീ​ഗ കിരീടവും സ്പാനിഷ് സൂപ്പർ കപ്പും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

ഭാരത് ടാക്‌സി നിരത്തിലേക്ക്, ജനുവരി ഒന്ന് മുതല്‍ സര്‍വീസ്

സ്കൂൾ പ്രവേശനത്തിന് പ്രായപരിധി തീരുമാനിക്കുന്ന തീയതിക്ക് മാറ്റം വരുത്തി യുഎഇ

നിയമസഭയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരം; എസ്‌ഐആര്‍ എന്യൂമറേഷന്‍ ഫോം നല്‍കാന്‍ നാളെ കൂടി നല്‍കാം

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT