Sports

അടി തെറ്റിയാല്‍ ഫെഡററും! യുഎസ് ഓപണില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്, തോല്‍വി ജോണ്‍ മില്‍മനോട് 

രണ്ട് തവണ യുഎസ് ഓപണ്‍ ജേതാവായ നൊവാക് ദ്യോക്കോവിച്ചിനെ മില്‍മന്‍ ബുധനാഴ്ച നേരിടും

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക് : ദ്യോക്കോവിച്ച്- ഫെഡറര്‍  കളി കാത്തിരുന്നവരെ നിരാശരാക്കി യുഎസ് ഓപണില്‍ നിന്നും റോജര്‍ ഫെഡറര്‍ മടങ്ങി. ലോക അമ്പത്തിയഞ്ചാം റാങ്കുകാരനായ ജോണ്‍ മില്‍മനോടാണ് ഫെഡറര്‍ പരാജയം ഏറ്റുവാങ്ങിയത്. പിഴവുകളുടെ ഘോഷയാത്രയായിരുന്നു മൂന്ന് മണിക്കൂര്‍ 35 മിനിറ്റ് നീണ്ട കളിയിലുടനീളം . 77 തവണ ഷോട്ട് നഷ്ടമാക്കിയതിന് പുറമേ പത്ത് ഡബിള്‍ ഫോള്‍ട്ടുകളും ഇതിഹാസ താരം വരുത്തി. 

37 കാരനായ ഫെഡററുടെ കരിയറിലെ ഏറ്റവും മോശം സര്‍വ്വീസുകളായിരുന്നു മില്‍മനുമായുള്ള കളിയില്‍ കണ്ടത്. 3-6,7-5,7-6,7-6 സെറ്റുകള്‍ക്കായിരുന്നു മില്‍മന്റെ വിജയം. 41 തവണ യുഎസ് ഓപണില്‍ കളിക്കാനിറങ്ങിയിട്ടുള്ള ഫെഡറര്‍ ഇതാദ്യമായാണ് 50 റാങ്കിനപ്പുറമുള്ള ഒരു കളിക്കാരനോട് തോല്‍വിയേറ്റുവാങ്ങുന്നത്. രണ്ട് തവണ യുഎസ് ഓപണ്‍ ജേതാവായ നൊവാക് ദ്യോക്കോവിച്ചിനെ മില്‍മന്‍ ബുധനാഴ്ച നേരിടും.

21 ആം ഗ്രാന്‍സ്ലാം ലക്ഷ്യമിട്ടിറങ്ങിയ ഫെഡറര്‍ക്ക് രണ്ടും മൂന്നും സെറ്റുകള്‍ നഷ്ടമായി. കളിക്കിടയില്‍ ഒരിക്കല്‍ പോലും ഫോം കണ്ടെത്താന്‍ ഫെഡറര്‍ക്കായില്ല. പൊതുവേ കളിക്കളത്തില്‍ ശാന്തനായി കാണപ്പെടുന്ന താരം ഇക്കുറി പല തവണയാണ് കാണികളുടെ ആരവത്തെ കുറിച്ച് പരാതി ഉയര്‍ത്തിയത്.  ശുദ്ധവായു ലഭിക്കാത്തത് പോലെ കളിക്കിടയില്‍ അനുഭവപ്പെട്ടുവെന്നും ക്ഷീണം തോന്നിയെന്നും പിന്നീട് അദ്ദേഹം വെളിപ്പെടുത്തി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

SCROLL FOR NEXT