Sports

അന്ന് നോബോള്‍ എടുത്ത് ഫ്‌ലക്‌സ് വെച്ച ട്രാഫിക് പൊലീസ് എവിടേ? ഭൂമ്രയ്ക്ക് മധുരപ്രതികാരം

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ കൈകളില്‍ നിന്നും തട്ടിത്തെറിക്കുകയായിരുന്നു അവിടെ. ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല ഭൂമ്രയ്ക്ക് ആ നോബോള്‍

സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യ-പാക് ഏറ്റുമുട്ടല്‍. മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് എന്ന നിലയില്‍ പാക്കിസ്ഥാന്‍ നില്‍ക്കുമ്പോഴായിരുന്നു ഫഖര്‍ സമനെ ഭൂമ്ര ധോനിയുടെ കൈകളില്‍ എത്തിക്കുന്നത്. പവലിയനിലേക്ക് മടങ്ങുകയായിരുന്നു സമനെ തിരികെ വിളിച്ച് അമ്പയര്‍ നോബോള്‍ വിധിച്ചു. ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ കൈകളില്‍ നിന്നും തട്ടിത്തെറിക്കുകയായിരുന്നു അവിടെ. 

ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല ഭൂമ്രയ്ക്ക് ആ നോബോള്‍. ആരാധകരില്‍ നിന്നും ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും ഏറെ പഴികേട്ട ആ നോബോള്‍, ട്രാഫിക് പൊലീസ് ട്രാഫിക് ബോധവത്കരണത്തിനായും ഉപയോഗിച്ചു. ഇതിനെതിരെ പൊട്ടിത്തെറിച്ചായിരുന്നു ഭൂമ്ര അന്ന് പ്രതികരിച്ചത്. 

സിഗ്നല്‍ ലൈനിന് മുന്നില്‍ വണ്ടി നിര്‍ത്തുന്നതിലെ ബോധവത്കരണത്തിനായിരുന്നു ഭൂമ്രയുടെ ഫഌക്‌സ് അവര്‍ ഉപയോഗിച്ചത്. അതിര്‍ത്തി കടക്കരുത്. കടന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ജയ്പൂര്‍ ട്രാഫിക് പൊലീസ് സ്ഥാപിച്ച ഫഌക്‌സില്‍ എഴുതിയിരുന്നത്. 

രാജ്യത്തിന് വേണ്ടി എല്ലാം നല്‍കിയാലും തിരികെ ലഭിക്കുന്നത് ഇതാണെന്നായിരുന്നു ഭൂമ്ര ജയ്പൂര്‍ ട്രാഫിക് പൊലീസിന് നല്‍കിയ മറുപടി. ഒരു വര്‍ഷത്തിന് ഇപ്പുറവും അത് ഭൂമ്ര മറന്നിട്ടില്ല. ഏഷ്യാ കപ്പ് കിരീടം ചൂടിയതിന് പിന്നാലെ ജയ്പൂര്‍ ട്രാഫിക് പൊലീസിനെ ട്രോളുകയാണ് ഭൂമ്ര. 

ക്രിയേറ്റിവിറ്റി സൈന്‍ ബോര്‍ഡുകളില്‍ ഉപയോഗിക്കുവാനാണ് ചിലര്‍ക്ക് ഇഷ്ടം. അവര്‍ക്ക് ഇതും പരിഗണിക്കാം എന്ന് തോന്നുന്നു എന്നായിരുന്നു ഏഷ്യാ കപ്പ് കിരീടവും ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പം ഭൂമ്ര എഴുതിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

ഇന്ത്യ- ന്യൂസിലൻഡ‍് ടി20; ​ഗ്രീൻഫീൽഡിൽ കുടിവെള്ളത്തിന് അമിതവില; കർശന നടപടിയുണ്ടാകും; ഖേദം പ്രകടിപ്പിച്ച് കെസിഎ

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT