Sports

അന്ന് നോബോള്‍ എടുത്ത് ഫ്‌ലക്‌സ് വെച്ച ട്രാഫിക് പൊലീസ് എവിടേ? ഭൂമ്രയ്ക്ക് മധുരപ്രതികാരം

ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ കൈകളില്‍ നിന്നും തട്ടിത്തെറിക്കുകയായിരുന്നു അവിടെ. ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല ഭൂമ്രയ്ക്ക് ആ നോബോള്‍

സമകാലിക മലയാളം ഡെസ്ക്

ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെ ഇന്ത്യ-പാക് ഏറ്റുമുട്ടല്‍. മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് എന്ന നിലയില്‍ പാക്കിസ്ഥാന്‍ നില്‍ക്കുമ്പോഴായിരുന്നു ഫഖര്‍ സമനെ ഭൂമ്ര ധോനിയുടെ കൈകളില്‍ എത്തിക്കുന്നത്. പവലിയനിലേക്ക് മടങ്ങുകയായിരുന്നു സമനെ തിരികെ വിളിച്ച് അമ്പയര്‍ നോബോള്‍ വിധിച്ചു. ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ കൈകളില്‍ നിന്നും തട്ടിത്തെറിക്കുകയായിരുന്നു അവിടെ. 

ജീവിതത്തില്‍ മറക്കാന്‍ സാധിക്കില്ല ഭൂമ്രയ്ക്ക് ആ നോബോള്‍. ആരാധകരില്‍ നിന്നും ക്രിക്കറ്റ് വിദഗ്ധരില്‍ നിന്നും ഏറെ പഴികേട്ട ആ നോബോള്‍, ട്രാഫിക് പൊലീസ് ട്രാഫിക് ബോധവത്കരണത്തിനായും ഉപയോഗിച്ചു. ഇതിനെതിരെ പൊട്ടിത്തെറിച്ചായിരുന്നു ഭൂമ്ര അന്ന് പ്രതികരിച്ചത്. 

സിഗ്നല്‍ ലൈനിന് മുന്നില്‍ വണ്ടി നിര്‍ത്തുന്നതിലെ ബോധവത്കരണത്തിനായിരുന്നു ഭൂമ്രയുടെ ഫഌക്‌സ് അവര്‍ ഉപയോഗിച്ചത്. അതിര്‍ത്തി കടക്കരുത്. കടന്നാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നായിരുന്നു ജയ്പൂര്‍ ട്രാഫിക് പൊലീസ് സ്ഥാപിച്ച ഫഌക്‌സില്‍ എഴുതിയിരുന്നത്. 

രാജ്യത്തിന് വേണ്ടി എല്ലാം നല്‍കിയാലും തിരികെ ലഭിക്കുന്നത് ഇതാണെന്നായിരുന്നു ഭൂമ്ര ജയ്പൂര്‍ ട്രാഫിക് പൊലീസിന് നല്‍കിയ മറുപടി. ഒരു വര്‍ഷത്തിന് ഇപ്പുറവും അത് ഭൂമ്ര മറന്നിട്ടില്ല. ഏഷ്യാ കപ്പ് കിരീടം ചൂടിയതിന് പിന്നാലെ ജയ്പൂര്‍ ട്രാഫിക് പൊലീസിനെ ട്രോളുകയാണ് ഭൂമ്ര. 

ക്രിയേറ്റിവിറ്റി സൈന്‍ ബോര്‍ഡുകളില്‍ ഉപയോഗിക്കുവാനാണ് ചിലര്‍ക്ക് ഇഷ്ടം. അവര്‍ക്ക് ഇതും പരിഗണിക്കാം എന്ന് തോന്നുന്നു എന്നായിരുന്നു ഏഷ്യാ കപ്പ് കിരീടവും ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോയ്‌ക്കൊപ്പം ഭൂമ്ര എഴുതിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മൂവായിരം കോടിയെന്നത് ഞെട്ടിപ്പിക്കുന്നു'; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി; പഴ്‌സ് തട്ടിപ്പറിച്ച കേസില്‍ തടവുശിക്ഷ

'ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; ഫയല്‍സിനും പൈല്‍സിനും അവാര്‍ഡ് കൊടുക്കുന്നത് എന്തിനെന്ന് നമുക്കറിയാം'; പ്രകാശ് രാജ്

ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി: ഛത്തീസ്ഗഡ് ഹൈക്കോടതി

SCROLL FOR NEXT