Sports

അമ്പരന്ന് ക്രിക്കറ്റ് ലോകം; ടി20യില്‍ ഡബിള്‍ സെഞ്ച്വറി; അടിച്ചെടുത്തത് ചന്ദര്‍പോള്‍ ! (വീഡിയോ)

ടി20 പോരാട്ടത്തില്‍ ഇരട്ട സെഞ്ച്വറി പിറക്കുമോ എന്ന് പലരും സംശയിച്ചിരുന്നു വിഷയമാണ്. എന്നാല്‍ അത് സാധ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍

സമകാലിക മലയാളം ഡെസ്ക്

ടി20 പോരാട്ടത്തില്‍ ഇരട്ട സെഞ്ച്വറി പിറക്കുമോ എന്ന് പലരും സംശയിച്ചിരുന്നു വിഷയമാണ്. എന്നാല്‍ അത് സാധ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണിപ്പോള്‍. മുന്‍ വിന്‍ഡീസ് ക്രിക്കറ്ററും ഇതിഹാസ താരവുമായ ശിവനാരായണ്‍ ചന്ദര്‍പോളാണ് ടി20യില്‍ ഇരുനൂറ് തികച്ച് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുന്നത്. 

'ആദം സാന്‍ഫോര്‍ഡ് ക്രിക്കറ്റ് ഫോര്‍ ലൈഫ് ടി20' ടൂര്‍ണമെന്റിലാണ് ചന്ദര്‍പോളിന്റെ വെടിക്കെട്ട്. വെറും 76 പന്തില്‍ 210 റണ്‍സാണ് 44കാരനായ ചന്ദര്‍പോള്‍ അടിച്ചുകൂട്ടിയത്. 25 ഫോറും 13 സിക്‌സും അടങ്ങുന്നതായിരുന്നു തകര്‍പ്പന്‍ ഇന്നിങ്‌സ്. അമേരിക്കന്‍ ടീം മഡ് ഡോഗിനെതിരെയാണ് ചന്ദര്‍പോളിന്റെ കടന്നാക്രമണ ബാറ്റിങ്. 

മറ്റൊരു ഓപണറായ ഡ്വെയ്ന്‍ സ്മിത്ത് 29 പന്തില്‍ 54 റണ്‍സെടുത്തു. ചന്ദര്‍പോളിന്റെ വെടിക്കെട്ട് ബലത്തില്‍ ടീം 303 റണ്‍സ് പടുത്തുയര്‍ത്തി. മത്സരത്തില്‍ 192 റണ്‍സിന്റെ കൂറ്റന്‍ ജയം ചന്ദര്‍പോളിന്റെ ടീം നേടുകയും ചെയ്തു. 

അതേസമയം മത്സരം ഔദ്യോഗികമല്ലാത്തതിനാല്‍  ടി20യിലെ ഉയര്‍ന്ന സ്‌കോറായി ചന്ദര്‍പോളിന്റെ 210 റണ്‍സ് പരിഗണിക്കില്ല. വിന്‍ഡീസ് താരം തന്നെയായ ക്രിസ് ഗെയ്ല്‍ 2013 ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി നേടിയ 175 റണ്‍സാണ് ടി20യിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോര്‍ഡ്. 

മൂന്ന് വര്‍ഷം മുന്‍പ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ചന്ദര്‍പോള്‍ അതിന് ശേഷം കൗണ്ടിയിലും പ്രാദേശിക ക്രിക്കറ്റിലും മറ്റും ഇപ്പോഴും സജീവമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT