Sports

അര്‍ജുന് ഒന്നും തളികയില്‍ വെച്ച് നല്‍കിയിട്ടില്ല, രോഹന്‍ ഗാവസ്‌കര്‍ എത്ര മത്സരം കളിച്ചെന്ന് നോക്കണം: നെപ്പോട്ടിസത്തില്‍ ആകാശ് ചോപ്ര

ദേശീയ ടീമിലേക്ക് എത്തണം എങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുക തന്നെ വേണമെന്നും ആകാശ് ചോപ്ര

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബോളുവുഡ് താരം സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിന് പിന്നാലെയാണ് നെപ്പോട്ടിസം വീണ്ടും വലിയ ചര്‍ച്ചയായി ഉയര്‍ന്നു വന്നത്. ഇവിടെ സച്ചിന്റെ മകന്‍ അര്‍ജുന്റെ പേരിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ അര്‍ജുനെ ലക്ഷ്യം വെക്കുന്നവരുടെ വാദങ്ങള്‍ തള്ളുകയാണ് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 

ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്വജനപക്ഷപാതത്തിന് സ്ഥാനം ലഭിക്കില്ലെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഉയര്‍ന്ന തലത്തില്‍ കളിക്കാര്‍ക്ക് യാതൊരു തരത്തിലുള്ള സൗജന്യവും ലഭിക്കില്ല. ദേശീയ ടീമിലേക്ക് എത്തണം എങ്കില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുക തന്നെ വേണമെന്നും ആകാശ് ചോപ്ര പറഞ്ഞു. 

അര്‍ജുന് ഒന്നും തളികയില്‍ എടുത്ത് വെച്ച് നല്‍കിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇപ്പോഴും അര്‍ജുന് ഇടമില്ല എന്നത് അതിന് തെളിവാണ്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ പോലും ആരുടേയും അടുപ്പക്കാര്‍ക്ക് പരിഗണന നല്‍കി സെലക്ഷന്‍ കൊടുക്കുന്നില്ല. മികച്ച പ്രകടനം മാത്രമാണ് പരിഗണിക്കുന്നത്...

സുനില്‍ ഗാവസ്‌കറുടെ മകന്‍ രോഹന്‍ ഗാവസ്‌കറിന് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാതിരുന്നതും ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. ഗാവസ്‌കറിന്റെ മകനായത് കൊണ്ട് മാത്രം രോഹന് രാജ്യാന്തര ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. 11 ഏകദിനങ്ങള്‍ മാത്രമാണ് രോഹന്‍ ഇന്ത്യക്ക് വേണ്ടി കളിച്ചത്. മറ്റ് മേഖലകളെ അപേക്ഷിച്ച് ക്രിക്കറ്റില്‍ സ്വജനപക്ഷപാതം കുറവാണെന്നും ആകാശ് ചോപ്ര പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT