Sports

അവസാനമിനിറ്റില്‍ ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്ന് പുറത്ത്, പരിശീലകന്‍ രാജിവെച്ചു

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈനോടു തോറ്റ് ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെ പരിശീലകന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഷാര്‍ജ: ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ ബഹ്‌റൈനോടു തോറ്റ് ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായതിന് പിന്നാലെ പരിശീലകന്‍ കോണ്‍സ്റ്റന്റൈന്‍ രാജിവെച്ചു. ഏഷ്യന്‍ കപ്പില്‍ ഇന്ത്യ പുറത്തായതിന് പിന്നാലെയായിരുന്നു കോണ്‍സ്റ്റന്റൈന്റെ രാജിപ്രഖ്യാപനം. 

എതിരില്ലാത്ത ഒരു ഗോളിനാണ് ബഹ്‌റൈനെതിരെ ഇന്ത്യയുടെ തോല്‍വി. ഇതോടെ, ഗ്രൂപ്പ് എയില്‍ മൂന്നു പോയിന്റുമായി അവസാന സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ട ഇന്ത്യ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകുകയായിരുന്നു.  അതേസമയം, ഗ്രൂപ്പില്‍ ഒന്നാമതെത്തിയ യുഎഇയും രണ്ടാമതെത്തിയ ബഹ്‌റൈനും മൂന്നാമതെത്തിയ തായ്‌ലന്‍ഡും (മികച്ച മൂന്നാം സ്ഥാനക്കാര്‍ എന്ന ആനൂകുല്യത്തോടെ) പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. ഗ്രൂപ്പില്‍നിന്നു പുറത്തേക്കുള്ള വഴി കണ്ടത് ഇന്ത്യ മാത്രം.

കളിയുടെ അവസാന നിമിഷം വരെ പൊരുതിനിന്ന ഇന്ത്യയെ ഇന്‍ജുറി ടൈമില്‍ പെനല്‍റ്റിയില്‍നിന്നു നേടിയ ഗോളിലാണ് ബഹ്‌റൈന്‍ മറികടന്നത്. ജമാല്‍ റഷീദാണ് വിജയഗോള്‍ നേടിയത്. ആക്രമണത്തിലും പന്തടക്കത്തിലും മികച്ചുനിന്ന ബഹ്‌റൈനെ പ്രതിരോധക്കരുത്തില്‍ അവസാന മിനിറ്റുവരെ പൂട്ടിയിട്ട ഇന്ത്യയ്ക്ക്, അവസാന മിനിറ്റില്‍ ക്യാപ്റ്റന്‍ പ്രണോയ് ഹാള്‍ദര്‍ വഴങ്ങിയ പെനല്‍റ്റിയാണ് വിനയായത്. ഇതു ലക്ഷ്യത്തിലെത്തിച്ച് ജമാല്‍ റഷീദ് ബഹ്‌റൈനെ അടുത്ത റൗണ്ടിലെത്തിച്ചു.ആദ്യ മല്‍സരത്തില്‍ തായ്‌ലന്‍ഡിനെതിരെ നേടിയ വിജയത്തില്‍നിന്നു ലഭിച്ച മൂന്നു പോയിന്റു മാത്രമാണ് ഇന്ത്യയുടെ സമ്പാദ്യം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT