Sports

'ആ ആറ് യോര്‍ക്കര്‍ ഷമി കണക്കുകൂട്ടി എറിഞ്ഞത്', അഭിനന്ദനത്തില്‍ പൊതിഞ്ഞ് കെ എല്‍ രാഹുല്‍ 

ഷമി എറിഞ്ഞ ആദ്യ സൂപ്പര്‍ ഓവറില്‍ മുംബൈക്ക് അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്

സമകാലിക മലയാളം ഡെസ്ക്

പിഎല്ലിലെ ഏറ്റവും നാടകീയ മത്സരങ്ങളിലൊന്നായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടം. ഇരട്ട സൂപ്പര്‍ ഓവര്‍ കണ്ട മത്സരത്തില്‍ ജയം പഞ്ചാബ് കയ്യടക്കുകയായിരുന്നു. ഇപ്പോഴിതാ പഞ്ചാബിനായി സൂപ്പര്‍ ഓവര്‍ എറിഞ്ഞ പേസര്‍ ഷമിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകായണ് നായകന്‍ കെ എല്‍ രാഹുല്‍. 

ഷമി എറിഞ്ഞ ആദ്യ സൂപ്പര്‍ ഓവറില്‍ മുംബൈക്ക് അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. ഓവറിലെ ആറ് ബോളുകളും യോര്‍ക്കര്‍ പായിച്ച ഷമി കൃത്യമായ കണക്കൂകൂട്ടലോടെയാണ് ഇറങ്ങിയതെന്ന് പറയുകയാണ് രാഹുല്‍. ഷമിയുടെ ഈ കൃത്യതയെയാണ് രാഹുല്‍ പ്രശംസിച്ചത്. 

'സൂപ്പര്‍ ഓവറുകള്‍ക്കായി മുന്‍കൂട്ടി തയ്യാറെടുത്തിരിക്കാനാകില്ല. ഒരു ടീമും അങ്ങനെ ചെയ്യാറില്ല. അതുകൊണ്ടുതന്നെ ബൗളര്‍മാരുടെ മനക്കരുത്തിന്‍ വിശ്വസിക്കണം. ബൗളര്‍മാരില്‍ പ്രതീക്ഷയര്‍പ്പിച്ച് അവരെ അവരുടെ സ്വാഭാവിക ശൈലിയില്‍ മുന്നേറാന്‍ അനുവദിക്കണം', മത്സരശേഷം രാഹുല്‍ പറഞ്ഞതിങ്ങനെ. ' ആറ് യോര്‍ക്കറുകള്‍ എറിയുന്ന കാര്യത്തില്‍ ഷമി വളരെ കൃത്യമായിരുന്നു. അസാമാന്യമായി പന്തെറിയുകയും ചെയ്തു. ഓരോ കളിയിലും കൂടിതല്‍ മുന്നേറുകയാണ്. മുതിര്‍ന്ന താരങ്ങള്‍ ടീമിനെ ജയത്തിലെത്തിക്കുക പ്രധാനമാണ്', രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 

മത്സരത്തില്‍ 77 റണ്‍സുകള്‍ നേടിയ രാഹുലാണ് മാന്‍ ഓഫ് ദി മാച്ച് നേടിയത്. ടീമിന്റെ ജയത്തില്‍ സന്തോഷമുണ്ടെങ്കിലും സൂപ്പര്‍ ഓവര്‍ ജയം പതിവാക്കാനല്ല ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT