Sports

കുംബ്ലേയുടെ പത്താമത്തെ വിക്കറ്റ് ഞാനാവില്ലെന്ന് പറഞ്ഞു, പക്ഷേ ആ ഇന്‍സൈഡ് എഡ്ജ്, അക്രത്തിന്റെ വെളിപ്പെടുത്തല്‍

'പത്താമത്തെ വിക്കറ്റ് തികയ്ക്കാന്‍ എന്റെ വിക്കറ്റ് കുംബ്ലേയ്ക്ക് നല്‍കില്ലെന്ന് ക്രീസില്‍ വെച്ച് വഖാര്‍ യൂനിസിനോട് ഞാന്‍ പറഞ്ഞു'

Author : സമകാലിക മലയാളം ഡെസ്ക്

ത്താമത്തെ വിക്കറ്റ് തികയ്ക്കാന്‍ എന്റെ വിക്കറ്റ് കുംബ്ലേയ്ക്ക് നല്‍കില്ലെന്ന് ക്രീസില്‍ വെച്ച് വഖാര്‍ യൂനിസിനോട് ഞാന്‍ പറഞ്ഞു. എന്നാല്‍ ഓവറിലെ കുംബ്ലേ എറിഞ്ഞ ആദ്യ ബോള്‍, ഇന്‍സൈഡ് എഡ്ജ്, ഞാന്‍ ഔട്ട്...പാകിസ്ഥാന്‍ മുന്‍ നായകന്‍ വസീം അക്രമാണ് കുംബ്ലേ ചരിത്രം രചിച്ച കളിയെ കുറിച്ച് പറയുന്നത്. 

1999ല്‍ ഫിറോസ് ഷാ കോട്‌ല ഗ്രൗണ്ടിലാണ് ഇന്നിങ്‌സിലെ പത്ത് വിക്കറ്റും കുംബ്ലേ തന്റെ പേരിലേക്ക് എഴുതി ചേര്‍ത്തത്. 420 റണ്‍സ് ചെയ്‌സ് ചെയ്യവെ വിക്കറ്റ് നഷ്ടമില്ലാതെ 101 റണ്‍സ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. 41 റണ്‍സ് എടുത്ത് നിന്ന അഫ്രീദിയെ കുംബ്ലേ ആദ്യം മടക്കി. പിന്നാലെ ഇജാസ് അഹ്മദ് ഗോള്‍ഡന്‍ ഡക്ക്. 

പിന്നാലെ പാകിസ്ഥാന്‍ ബാറ്റിങ് നിരയ്ക്ക് മേല്‍ കുംബ്ലേ കയറി ഇറങ്ങി. 9 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ പോലും കുംബ്ലേയെ 10 വിക്കറ്റും തികയ്ക്കാന്‍ അനുവദിക്കാതിരിക്കുക എന്ന ചിന്ത തനിക്കുണ്ടായില്ലെന്ന് അക്രം പറയുന്നു.

വഖാര്‍ യുനീസിനോട് ഞാന്‍ പറഞ്ഞു, എന്നെ പുറത്താക്കാന്‍ കുംബ്ലേയെ അനുവദിക്കില്ല. സാധാരണ നിലയില്‍ കളിക്കാനാണ് വഖാറിനോട് ഞാന്‍ നിര്‍ദേശിച്ചത്. ശ്രീനാഥ് ബൗള്‍ ചെയ്യാന്‍ വരുമ്പോള്‍ മാത്രം ഷോട്ട് കളിക്കുക. ഓവറിലെ കുംബ്ലേയുടെ ആദ്യ ബോള്‍, ഞാന്‍ പുറത്ത്. ഇന്ത്യക്ക് അത് വലിയൊരു ദിവസമായിരുന്നു, ആകാശ് ചോപ്രയ്ക്ക് ഒപ്പമുള്ള ഇന്‍സ്റ്റാ ലൈവില്‍ വസീം അക്രം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം