Sports

ആരാണ് ഒന്നാമന്‍? 2019ല്‍ അതിന് ഉത്തരമില്ല; ഒപ്പത്തിനൊപ്പമെത്തി വര്‍ഷം അവസാനിപ്പിച്ച് കോഹ് ലിയും രോഹിത്തും

വിന്‍ഡിസിനെതിരായ പരമ്പര ആരംഭിക്കുമ്പോള്‍ രോഹിത്തായിരുന്നു റണ്‍വേട്ടയില്‍ മുന്‍പില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോഹ് ലിയാണോ, രോഹിത്താണോ കുട്ടിക്രിക്കറ്റ് പൂരത്തില്‍ ഒന്നാമന്‍? 2019 അതിന് നല്‍കുന്ന ഉത്തരം ഇരുവരും ഒപ്പത്തിനൊപ്പമാണെന്നാണ്. ട്വന്റി20 റണ്‍വേട്ടയില്‍ ഒപ്പത്തിനൊപ്പമെത്തിയാണ് രോഹിത്തും കോഹ് ലിയും 2019 അവസാനിപ്പിച്ചത്. 

2633 റണ്‍സുമായി ട്വന്റി20യിലെ റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനം കോഹ് ലിയും രോഹിത്തും ചേര്‍ന്ന് പങ്കിടുന്നു. വിന്‍ഡിസിനെതിരായ പരമ്പര ആരംഭിക്കുമ്പോള്‍ രോഹിത്തായിരുന്നു റണ്‍വേട്ടയില്‍ മുന്‍പില്‍. ബംഗ്ലാദേശിനെതിരായ ട്വന്റി20 പരമ്പര കോഹ് ലി കളിച്ചിരുന്നില്ല. എന്നാല്‍ വിന്‍ഡിസിനെതിരായ പരമ്പരയില്‍ കോഹ് ലി അടിച്ചെടുത്തത് 183 റണ്‍സ്. രോഹിത് നേടിയത് 94 റണ്‍സും. 

70 ഇന്നിങ്‌സില്‍ നിന്ന് 52.66 എന്ന ബാറ്റിങ് ശരാശരിയിലാണ് കോഹ് ലി റണ്‍വേട്ടയില്‍ ഒന്നാമതെത്തുന്നത്. രോഹിത്തിന് ഇതിനായി 96 ഇന്നിങ്‌സുകള്‍ വേണ്ടി വന്നു. ബാറ്റിങ് ശരാശരി 32.10. ട്വന്റി20യില്‍ 24 അര്‍ധശതകങ്ങള്‍ കോഹ് ലി നേടിയപ്പോള്‍ രോഹിത്തിന്റെ അക്കൗണ്ടിലുള്ളത് 19 അര്‍ധ ശതകങ്ങളാണ്. വാങ്കഡെയില്‍ വിന്‍ഡിസിനെതിരെ 34 പന്തില്‍ രോഹിത് 71 റണ്‍സ് എടുത്തപ്പോള്‍ കോഹ് ലി 29 പന്തില്‍ 70 റണ്‍സ് നേടി. 

കീവീസിന്റെ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ട്വന്റി20യിലെ റണ്‍വേട്ടയില്‍ മൂന്നാമതുള്ളത്. 2436 റണ്‍സ് ആണ് കീവീസ് ഓപ്പണര്‍ സ്‌കോര്‍ ചെയ്തത്. പിന്നാലെ 2,263 റണ്‍സുമായി മാലിക്കും, 2140 റണ്‍സുമായി മക്കലവും ലിസ്റ്റിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT