Sports

ഇംഗ്ലണ്ട്-വിന്‍ഡിസ് ടെസ്‌റ്റോടെ ക്രിക്കറ്റ് ലോകം ഉണരും; സുരക്ഷാ വാഗ്ദാനങ്ങള്‍ അംഗീകരിച്ചു, വിന്‍ഡിസ് പട ഇംഗ്ലണ്ടിലേക്ക് പറക്കും

അതിസൂക്ഷ്മ കുമിളകളായി കണ്ട് സുരക്ഷ ഒരുക്കാമെന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വാഗ്ദാനം അംഗീകരിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് സമ്മതം മൂളിയത്

സമകാലിക മലയാളം ഡെസ്ക്

ആന്റിഗ്വാ: ടെസ്റ്റ് പരമ്പരയ്ക്കായി വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടിലേക്ക് എത്തും. കളി നടക്കുന്നതും കളിക്കാര്‍ ഇടപഴകുന്നതുമായ ഇടങ്ങള്‍ അതിസൂക്ഷ്മ കുമിളകളായി കണ്ട് സുരക്ഷ ഒരുക്കാമെന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ വാഗ്ദാനം അംഗീകരിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്ക്ക് സമ്മതം മൂളിയത്. 

മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. കളി ആരംഭിക്കാന്‍ യുകെ ഭരണകൂടത്തിന്റെ അനുവാദം കൂടി ലഭിച്ചാല്‍ കോവിഡിന് ശേഷം ആദ്യം നടക്കുന്ന ക്രിക്കറ്റ് മത്സരമാവും ഇത്. വിന്‍ഡിസ് ക്രിക്കറ്റിലെ മെഡിക്കല്‍ വിദഗ്ധരുള്‍പ്പെടെയുള്ളവര്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ച നടത്തി. ഇതിന് ശേഷമാണ് പര്യടനവുമായി മുന്‍പോട്ട് പോവാനുള്ള തീരുമാനമെടുത്തത്. 

ജൂലൈ 8ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കായി രണ്ട് വേദികളാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മുന്‍പോട്ട് വെച്ചിരിക്കുന്നത്. ഹാംസ്ഫയറും, ഓള്‍ഡ് ട്രഫോര്‍ഡും. ഇവിടെ രണ്ടിടത്തും സ്‌റ്റേഡിയത്തോട് ചേര്‍ന്ന് ഹോട്ടലുകളുമുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് താരങ്ങള്‍ക്ക് ഇംഗ്ലണ്ടിലേക്ക് എത്തുന്നതിനുള്ള യാത്രാനുമതി വിവിധ സര്‍ക്കാരുകളില്‍ നിന്ന് നേടിയെടുക്കുകയാണ് അടുത്ത കടമ്പ. 

അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും മത്സരങ്ങളെല്ലാം. വിദേശ പര്യടനത്തിനായി പോവുന്നതിന് മുന്‍പ് കളിക്കാരെ കോവിഡ് പരിശേധനയ്ക്ക് വിധേയമാക്കും. ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങള്‍ പരമ്പര മുന്‍പില്‍ കണ്ട് പരിശീലനം ആരംഭിക്കുകയാണ്. സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചാണ് പരിശീലനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT