Sports

ജൂൺ 16ന് ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വരുന്നു; ലോകകപ്പ് ക്രിക്കറ്റ് പോരാട്ടങ്ങള്‍ ഇങ്ങനെ

2019ലെ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫിക്‌സചര്‍ ഐസിസി പുറത്തുവിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: 2019ലെ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ ഫിക്‌സചര്‍ ഐസിസി പുറത്തുവിട്ടു. 2019 മെയ് 30 മുതല്‍ ജൂലൈ 14 വരെയാണ് മത്സരങ്ങള്‍. ഇംഗ്ലണ്ടാണ് ഇത്തവണ ആതിഥ്യം വഹിക്കുന്നത്. 

ക്രിക്കറ്റ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന പോരില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ലോകകപ്പില്‍ മുത്തമിടാന്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍.

ഗ്രൂപ്പ് ഘട്ടത്തില്‍ പത്ത് ടീമുകള്‍ക്ക് ഒന്‍പത് വീതം മത്സരങ്ങള്‍ എന്ന നിലയിലാണ് പോരാട്ടം. ആദ്യമെത്തുന്ന നാല് ടീമുകള്‍ സെമിയിലേക്കും ഇവിടെ നിന്ന് രണ്ട് ടീമുകള്‍ ഫൈനലിലേക്കും കടക്കും. 

സെമി ഫൈനല്‍ മത്സരങ്ങള്‍ ജൂലൈ 9, 11 തീയതികളില്‍ ഓള്‍ഡ് ട്രാഫോര്‍ഡിലും എഡ്ജ്ബാസ്റ്റണിലുമായി നടക്കും. സെമി മുതലുള്ള മത്സരങ്ങള്‍ക്ക് റിസര്‍വ് ദിവസങ്ങളും കരുതലായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജൂലൈ 14ന് വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്താണ് ഫൈനല്‍. ലോര്‍ഡ്‌സില്‍ ഇത് അഞ്ചാം തവണയാണ് ലോകകപ്പ് ഫൈനല്‍ നടക്കുന്നത്. 

ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം ജൂണ്‍ അഞ്ചിനു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് കളിക്കുക. സത്താംപ്ടനിലെ ഹാംഷയറിലാണ് മത്സരം. ജൂണ്‍ 16നു ഇന്ത്യ പരമ്പരാഗത വൈരികളായ പാക്കിസ്ഥാനെ നേരിടും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് മത്സരം നടക്കുക.

നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ ജൂണ്‍ ഒന്നിനു അഫ്ഗാനിസ്ഥാനെ നേരിട്ട് ലോകകപ്പ് മത്സരങ്ങള്‍ തുടങ്ങും. ബ്രിസ്‌റ്റോളില്‍ ഡേ നൈറ്റായാണ് മത്സരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം