Sports

ഇന്ത്യ പതറുന്നു; വീരാടും വീണു; നാല് വിക്കറ്റുകള്‍ നഷ്ടമായി

ക്യാപ്റ്റന്‍ വീരാട് കോലി, പൃഥി ഷാ, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടണ്‍: ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തില്‍ 274 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ പതറുന്നു. മുന്ന് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ക്യാപ്റ്റന്‍ വീരാട് കോലി, പൃഥി ഷാ, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. കോലി 15 റണ്‍സെടുത്തു. പൃഥി ഷാ 24 റണ്‍സും അഗര്‍വാള്‍ മൂന്ന് റണ്‍സുമാണ് എടുത്തത്. ശേയസ് അയ്യരും കെഎല്‍ രാഹുലുമാണ് കീസിലുളളത്. അരങ്ങേറ്റക്കാരനായ ജാമിസണാണ് പൃഥി ഷായുടെ വിക്കറ്റ് എടുത്തത്. കോലിയെയും അഗര്‍വാളിനെയും വീഴ്ത്തിയത് സൗത്തിയാണ്.

നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ കിവീസ്  273 റണ്‍സ് നേടി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസിന് നിക്കോള്‍സും മാര്‍ട്ടിന്‍ ഗപ്റ്റിലും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും 93 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 59 പന്തില്‍ നാല് ഫോറിന്റെ സഹായത്തോടെ 41 റണ്‍സെടുത്ത നിക്കോള്‍സിനെ പുറത്താക്കി യുസ്വേന്ദ്ര ചാഹലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. രണ്ടാം വിക്കറ്റില്‍ ബ്ലന്‍ഡലിനൊപ്പം ചേര്‍ന്ന് ഗപ്റ്റില്‍ 49 റണ്‍സ് കൂടി സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. 25 പന്തില്‍ 22 റണ്‍സെടുത്ത ബ്ലന്‍ഡലിനെ പുറത്താക്കി ശര്‍ദ്ദുല്‍ ഠാക്കൂര്‍ ഈ കൂട്ടുകെട്ട് അവസാനിപ്പിച്ചു.

രണ്ടു വിക്കറ്റിന് 142 റണ്‍സ് എന്ന നിലയിലായിരുന്നു ന്യൂസീലന്‍ഡിന് പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടപ്പെടുകയായിരുന്നു. 55 റണ്‍സിനിടയില്‍ കിവീസിന് ആറു വിക്കറ്റ് നഷ്ടപ്പെട്ടു. പിന്നീട് ഒമ്പതാം വിക്കറ്റില്‍ ആറടി എട്ടിഞ്ചുകാരനായ പേസ് ബൗളര്‍ കെയ്ല്‍ ജാമിസണെ കൂട്ടുപിടിച്ച് ടെയ്‌ലര്‍ ന്യൂസീലന്‍ഡിന്റെ സ്‌കോര്‍ 250 കടത്തി. അരങ്ങേറ്റ താരത്തിന്റെ ആശങ്കകളില്ലാതെ ജാമിസണ്‍ ടെയ്‌ലര്‍ക്ക് പിന്തുണ നല്‍കി. ഇരുവരും ഒമ്പതാം വിക്കറ്റില്‍ പുറത്താകാതെ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

ടെയ്‌ലര്‍ 74 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 73 റണ്‍സ് നേടിയപ്പോള്‍ ജാമിസണ്‍ ഒരു ഫോറിന്റേയും രണ്ട് സിക്‌സിന്റേയും സഹായത്തോടെ 24 പന്തില്‍ 25 റണ്‍സ് അടിച്ചെടുത്തു.

79 പന്തില്‍ 79 റണ്‍സെടുത്ത ഗപ്റ്റില്‍ റണ്‍ഔട്ടായി. എട്ടു ഫോറും മൂന്നു സിക്‌സും അടങ്ങുന്നതാണ് ഗപ്റ്റിലിന്റെ ഇന്നിങ്‌സ്.  ഠാക്കൂറിന്റെ ത്രോയില്‍ രാഹുല്‍ ഗപ്റ്റിലിനെ റണ്‍ഔട്ടാക്കുകയായിരുന്നു. പിന്നീട് കിവീസിന് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെട്ടു. ടോം ലാഥമിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയതിന് പിന്നാലെ ഒരു ബുള്ളറ്റ് ത്രോയിലൂടെ ജെയിംസ് നീഷാമിനെ രവീന്ദ്ര ജജഡേജ റണ്‍ഔട്ടാക്കി. ലാഥം ഏഴ് റണ്‍സും നീഷാം മൂന്നു റണ്‍സുമാണ് നേടിയത്. അഞ്ചു റണ്‍സെടുത്ത ഗ്രാന്‍ഡ്‌ഹോമിനെ ഠാക്കൂര്‍ തിരിച്ചയച്ചപ്പോള്‍ രണ്ടു പന്ത് നേരിട്ട ചാപ്മാനെ ചാഹല്‍ റിട്ടേണ്‍ ക്യാച്ചെടുത്തു. മൂന്നു റണ്‍സെടുത്ത ടിം സൗത്തിക്കും അധികം ആയുസുണ്ടായിരുന്നില്ല. മൂന്നു റണ്‍സിന് പുറത്തായി.

ഇന്ത്യക്കായി ചാഹല്‍ 10 ഓവറില്‍ 58 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്ത ശര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ടു വിക്കറ്റെടുത്തു. 10 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങിയ രവീന്ദ്ര ജഡേജ ഒരു വിക്കറ്റ് വീഴ്ത്തി. നവദീപ് സെയ്‌നിക്കും ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് ലഭിച്ചില്ല. ബുംറ 10 ഓവറില്‍ 64 റണ്‍സാണ് വഴങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT