Sports

ഇന്ത്യന്‍ ടീമിനേയും കൊണ്ട് സ്റ്റിമാക് യൂറോപ്പിലേക്ക്; തുര്‍ക്കി, ക്രൊയേഷ്യ, സ്ലൊവീന്യ എന്നിവിടങ്ങളില്‍ പരിശീലനം

വരും മാസങ്ങളില്‍ രാജ്യങ്ങള്‍ യാത്ര വിലക്കില്‍ ഇളവ് അനുവദിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യന്‍ സംഘത്തിന്റെ യാത്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2022 ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്ക് മുന്‍പ് എട്ട് ആഴ്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിശീലനം നടത്താന്‍ ഇന്ത്യന്‍ ടീം. വരും മാസങ്ങളില്‍ രാജ്യങ്ങള്‍ യാത്ര വിലക്കില്‍ ഇളവ് അനുവദിക്കുന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യന്‍ സംഘത്തിന്റെ യാത്ര. 

തുര്‍ക്കി, ക്രൊയേഷ്യ, സ്ലൊവെനിയ എന്നീ രാജ്യങ്ങളില്‍ പരിശീലനം നടത്താനാണ് പരിശീലകന്‍ സ്റ്റിമാക് പദ്ധതിയിടുന്നത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ മൂന്ന് കളികളാണ് ഇന്ത്യക്ക് മുന്‍പില്‍ ഇനിയുള്ളത്. ഒക്ടോബര്‍ എട്ടിന് ബംഗ്ലാദേശിനെതിരെ ഇന്ത്യയില്‍ വെച്ചും, നവംബര്‍ 12ന് ബംഗ്ലാദേശില്‍ വെച്ചുമാണ് രണ്ട് മത്സരങ്ങള്‍. നവംബര്‍ 17ന് അഫ്ഗാനിസ്ഥാനേയും നേരിടും. 

നിലവില്‍ പരിശീലനം സംബന്ധിച്ച് തീരുമാനമെടുക്കാനായില്ല. ഞാനിപ്പോള്‍ ക്രൊയേഷ്യയിലാണ്. യാത്ര വിലക്കില്‍ ഇളവ് വരുന്നതോടെ കാര്യങ്ങള്‍ വ്യക്തമാവുമെന്നും സ്റ്റിമാക് പറഞ്ഞു. ഇന്ത്യയില്‍ ഭുവനേശ്വറിലായിരിക്കും പരിശീലനം നടത്തുക. 

ടീമിനെ ഒരുക്കാന്‍ എട്ടാഴ്ചയാണ് എനിക്ക് വേണ്ടത്. ഇതിന് ഇടയില്‍ സൗഹൃദ മത്സരങ്ങളും കളിക്കും. അത് ഇന്ത്യയില്‍ വേണമോ പുറത്ത് വേണമോ എന്ന തീരുമാനിക്കാനാവുമെന്നും സ്റ്റിമാക് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT