Sports

ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി ; ഓസീസ് മുന്‍നിര തകര്‍ന്നടിഞ്ഞു

ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍ : മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കി. ബോക്‌സിംങ് ഡേ ടെസ്റ്റിന്റെ മൂന്നാംദിനം കളിയാരംഭിച്ച ഓസീസ് മുന്‍നിര തകര്‍ന്നു. 102 റണ്‍സെടുക്കുന്നതിനിടെ ആറു മുന്‍നിര വിക്കറ്റുകളാണ് കംഗാരുക്കള്‍ക്ക് നഷ്ടമായത്. 

വിക്കറ്റു പോകാതെ എട്ടുറണ്‍സ് എന്ന നിലയിലാണ് ഓസീസ് മൂന്നാംദിനം കളി പുനരാരംഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സിലെത്തിയപ്പോള്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി ജസ്പ്രീത് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. എട്ടുറണ്‍സാണ് ഫിഞ്ച് നേടിയത്. പിന്നാലെ മാര്‍ക്കസ് ഹാരിസ് ( 22 റണ്‍സ്), ഉസ്മാന്‍ ഖവേജ (21 റണ്‍സ്), ഷോണ്‍ മാര്‍ഷ് (19 റണ്‍സ്), ട്രാവിസ് ഹെഡ് (20 റണ്‍സ്), മിച്ചല്‍ മാര്‍ഷ് ( 9 റണ്‍സ് ) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. 

മൂന്നു വിക്കറ്റെടുത്ത ബുംറയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റെടുത്തു. ഇഷാന്ത് ശര്‍മ്മ ഒരു വിക്കറ്റും നേടി. ഇന്ത്യ ആദ്യ ഇന്നിംഗ്‌സ് 443 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു. ചേതേശ്വര്‍ പൂജാരയുടെ സെഞ്ച്വറിയും, മായങ്ക് അഗര്‍വാള്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് കരുത്തേകിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT