Sports

ഇന്നെങ്കിലും ജയിക്കുമോ ?; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ മഞ്ഞപ്പട ഇന്ന് ചെന്നൈക്കെതിരെ

ടൂര്‍ണമെന്റില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിന്‍ എഫ് സിയും ഇന്ന് ഏറ്റുമുട്ടും

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴിസിന് ഇന്ന് മരണപ്പോരാട്ടം. ടൂര്‍ണമെന്റില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ചെന്നൈയിന്‍ എഫ് സിയും ഇന്ന് ഏറ്റുമുട്ടും. വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയിലാണ് മത്സരം.

എട്ട് മല്‍സരത്തില്‍ ഒരു ജയം അടക്കം ഏഴ് പോയിന്റുള്ള കേരള ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. അവസാന നാലിലേക്ക് ഇടംപിടിക്കണമെങ്കില്‍ മഞ്ഞപ്പടയ്ക്ക് ഇന്ന് വിജയിച്ചേ തീരൂ. കൈപ്പിടിയിലായ മത്സരങ്ങള്‍ അവസാന നിമിഷം തുലയ്ക്കുന്നതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാവുന്നത്. 

നോര്‍ത്ത് ഈസ്റ്റിനെതിരെ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്‌റ്റേഴ്‌സ്, ഇഞ്ചുറിടൈമില്‍ രണ്ടു ഗോളുകള്‍ വഴങ്ങിയാണ് തോറ്റവി ഇരന്നു വാങ്ങിയത്. ടൂര്‍ണമെന്റിലെ ഈ സീസണില്‍ മൊത്തം പത്തുഗോളടിച്ച ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത് പന്ത്രണ്ട് ഗോളാണ്. ഓരോ കളിയിലും വ്യത്യസ്ത താരങ്ങളെ പരീക്ഷിക്കുന്ന കോച്ച് ഡേവിഡ് ജയിംസിന്റെ തന്ത്രങ്ങളും ഫലം കാണുന്നില്ല. ഇതോടെ കോച്ചും കടുത്ത സമ്മര്‍ദ്ദത്തിലാണ്. 

എട്ട് കളിയില്‍ ഒരുജയത്തോടെ നാല് പോയിന്റ് മാത്രമുള്ള ചെന്നൈയിന്‍ ഒന്‍പതാം സ്ഥാനത്താണ്. ഇന്ന് തോറ്റാല്‍ നിലവിലെ ചാമ്പ്യന്‍മാരുടെ പ്ലേ ഓഫ് സാധ്യത ഏറക്കുറെ അവസാനിക്കും. തുടര്‍ച്ചയായി ജെജെ ലാല്‍പെഖുലയുടെ ഉന്നം പിഴയ്ക്കുന്നതാണ് ചെന്നൈയിന് വിനയാവുന്നത്. പത്തുഗോളടിച്ച ചെന്നൈയിനാകട്ടെ വഴങ്ങിയത് 16 ഗോളുകളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT