Sports

ഉസൈന്‍ ബോള്‍ട്ടിനെ വെല്ലും ഓട്ടക്കാരനായി വളര്‍ത്തും? ശ്രീനിവാസ ഗൗഡയെ സായിയിലേക്ക് വിളിപ്പിച്ച് കേന്ദ്ര കായിക മന്ത്രി

കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ നടന്ന എരുമയോട്ട മത്സരത്തില്‍ 100 മീറ്റര്‍ 9.55 സെക്കന്റില്‍ ശ്രീനിവാസ മറികടന്നെന്നാണ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ് പ്രകടനത്തെ മറികടക്കുന്ന സമയം കുറിച്ചെന്ന് അവകാശപ്പെടുന്ന കര്‍ണാടക സ്വദേശിയെ പരിശീലിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കാംബല എരുമയോട്ടത്തില്‍ കുതിച്ച ശ്രീനിവാസ ഗൗഡയെ സായിയിലേക്ക് എത്തിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി കിരണ്‍  റിജജു പറഞ്ഞു. 

കര്‍ണാടകയിലെ ദക്ഷിണ കന്നഡയില്‍ നടന്ന എരുമയോട്ട മത്സരത്തില്‍ 100 മീറ്റര്‍ 9.55 സെക്കന്റില്‍ ശ്രീനിവാസ മറികടന്നെന്നാണ് റിപ്പോര്‍ട്ട്. ഉസൈന്‍ ബോള്‍ട്ട് കുറിച്ച റെക്കോര്‍ഡ് സമയം 9.58 ആണ്. ശ്രീനിവാസയുടെ കുതിപ്പിനെ സംബന്ധിച്ച ട്വീറ്റ് വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്ര കായിക മന്ത്രിയുടെ ഇടപെടല്‍ വരുന്നത്. 

എരുമക്കൂട്ടങ്ങള്‍ക്കൊപ്പം 142 മീറ്ററാണ് ശ്രീനിവാസ ഒറ്റക്കുതിപ്പില്‍ ഓടിയത്. ഇതിനെടുത്ത സമയം 13.42 സെക്കന്റ്. പാര്‍ട് ടൈം നിര്‍മാണ തൊഴിലാളിയാണ് ശ്രീനിവാസ. സായിയിലെ ഉന്നത പരിശീലകരുടെ മുന്‍പിലേക്ക് ട്രയല്‍സിനായാണ് ശ്രീനിവാസയെ വിളിപ്പിക്കുന്നത്. ഇന്ത്യയിലെ ഒരു കഴിവും വെറുതെ പോവാന്‍ താന്‍ അനുവദിക്കില്ലെന്ന് കിരണ്‍  റിജജു പറഞ്ഞു. 

തന്നെ ഉസൈന്‍ ബോള്‍ട്ടിനോട് താരതമ്യം ചെയ്തുള്ള വിശകലനങ്ങള്‍ ശ്രീനിവാസ തള്ളി. ബോള്‍ട്ട് ലോക ചാമ്പ്യനാണ്. ഞാന്‍ പാടത്ത് ഓടുന്നയാള്‍ മാത്രമാണെന്നുമാണ് സമൂഹമാധ്യങ്ങളില്‍ താരമാണ് ശ്രീനിവാസ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT