Sports

ഒരോവറില്‍ അഞ്ച് വിക്കറ്റ്, ഹാട്രിക്; ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് മുന്‍പ് ഇന്ത്യന്‍ പേസറുടെ തകര്‍പ്പന്‍ കളി 

നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എന്ന നിലയില്‍ നിന്ന ഹരിയാന മിഥുന്റെ ഓവര്‍ കഴിഞ്ഞപ്പോഴേക്കും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി

സമകാലിക മലയാളം ഡെസ്ക്

കര്‍ണാടക പ്രീമിയര്‍ ലീഗിലെ വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ കര്‍ണാടക പേസര്‍ അഭിമന്യു മിഥുന് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും കളിക്കളത്തിനെ മിഥുനെ ബാധിച്ചില്ല. സയിദ് മുഷ്താഖ് അലി ട്രോഫിയിലെ സെമി ഫൈനലില്‍ ഹാട്രിക് നേടിയാണ് മിഥുന്‍ തകര്‍പ്പന്‍ കളി പുറത്തെടുത്തത്. 

ഹരിയാനയ്‌ക്കെതിരെ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങിയാണ് മിഥുന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. അതും ഒരോവറില്‍ തന്നെ അഞ്ച് വിക്കറ്റും ഹാട്രിക്കും. നാല് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് എന്ന നിലയില്‍ നിന്ന ഹരിയാന മിഥുന്റെ ഓവര്‍ കഴിഞ്ഞപ്പോഴേക്കും എട്ട് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. 

കര്‍ണാടക പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ ഷിമോഗ ലയണ്‍സിന്റെ നായകനായിരുന്നു മിഥുന്‍. കര്‍ണാടക പ്രീമിയര്‍ ലീഗ് വാതുവയ്പ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയമാവുന്ന ആദ്യ രാജ്യാന്തര താരവുമാണ് മിഥുന്‍. 

ഇന്ത്യയ്ക്ക് വേണ്ടി നാല് ഏകദിനവും, അഞ്ച് ടെസ്റ്റുമാണ് മിഥുന്‍ കളിച്ചത്. 2009-10ലാണ് മിഥുന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയത്. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലേക്കായിരുന്നു വിളിയെത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി 10 ആഴ്ച പിന്നിട്ടപ്പോഴേക്കുമായിരുന്നു മിഥുന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. എന്നാല്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്താനായില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

SCROLL FOR NEXT