Sports

കണ്‍കഷന്‍ പ്രോട്ടോക്കോള്‍; രാജ്‌കോട്ട് ഏകദിനത്തില്‍ നിന്ന് പന്തിനെ ഒഴിവാക്കി

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പന്ത് ഇന്ത്യന്‍ സംഘത്തിനൊപ്പം രാജ്‌കോട്ടിലേക്ക് തിരിച്ചിരുന്നില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് കളിക്കില്ല. വാങ്കഡെയില്‍ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ കളിക്കിടെ റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. 

മുംബൈയില്‍ ബാറ്റ് ചെയ്യവെ ഓസീസ് പേസര്‍ കമിന്‍സിന്റെ ബൗണ്‍സറാണ് പന്തിന്റെ തലയില്‍ കൊണ്ടത്. കണ്‍കഷന്‍ പ്രോട്ടോക്കോളിന്റെ ഭാഗമായാണ് രണ്ടാം ഏകദിനത്തില്‍ നിന്നും പന്തിനെ ഒഴിവാക്കിയത്. കണ്‍കഷന്‍ പ്രോട്ടോക്കോള്‍ പ്രകാരം എന്‍സിഎയിലെത്തി പന്ത് വീണ്ടും ഫിറ്റ്‌നസ് തെളിയിക്കണം. 

മുംബൈ ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യാന്‍ പന്ത് ഇറങ്ങിയിരുന്നില്ല. കഴിഞ്ഞ രാത്രി ഡോക്ടര്‍മാരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു പന്ത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പന്ത് ഇന്ത്യന്‍ സംഘത്തിനൊപ്പം രാജ്‌കോട്ടിലേക്ക് തിരിച്ചിരുന്നില്ല. 

രാജ്‌കോട്ടിലാണ് പരമ്പരയിലെ രണ്ടാം ഏകദിനം. രാജ്‌കോട്ടിലേക്ക് ടീമിനൊപ്പം തിരിക്കാതിരുന്നതോടെ രണ്ടാം ഏകദിനത്തില്‍ നിന്ന് പന്തിനെ മാറ്റി നിര്‍ത്തുമെന്ന സൂചനയുണ്ടായിരുന്നു. 

മുംബൈയില്‍ പന്തിന് പകരം കെ എല്‍ രാഹുലാണ് വിക്കറ്റിന് പിന്നില്‍ നിന്നത്. രാജ്‌കോട്ടിലും രാഹുല്‍ തന്നെയാവും വിക്കറ്റിന് പിന്നില്‍. രാഹുലിന്റെ ഭാഗത്ത് നിന്നും വിക്കറ്റ് കീപ്പിങ്ങില്‍ മികവ് വരാതിരുന്നതോടെ വാങ്കഡെയിലെ കാണികള്‍ ധോനി എന്ന ആരവം ഉയര്‍ത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

SCROLL FOR NEXT