Sports

കാണാം വീണ്ടുമൊരു ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം; സാഫ് ഫുട്‌ബോള്‍ സെമിയില്‍ ഇന്ന് നേര്‍ക്കുനേര്‍

സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന് കാണാം. വൈകീട്ട് ഏഴിന് ധാക്കയിലാണ് മത്സരം. ഒരിടവേളയ്ക്ക് ശേഷമാണ് ഫുട്‌ബോളിലെ ഇന്ത്യ- പാക് മത്സരം

സമകാലിക മലയാളം ഡെസ്ക്

കായിക പോരാട്ടം ഏതും ആയിക്കോട്ടെ, ഇന്ത്യയും പാക്കിസ്ഥാനുമായുള്ള ഏറ്റുമുട്ടലാണോ ഇരു രാജ്യങ്ങളേയും സംബന്ധിച്ച് അതൊരു ദേശീയ ഇവന്റാണ്. സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ- പാക്കിസ്ഥാന്‍ പോരാട്ടം ഇന്ന് കാണാം. വൈകീട്ട് ഏഴിന് ധാക്കയിലാണ് മത്സരം. ഒരിടവേളയ്ക്ക് ശേഷമാണ് ഫുട്‌ബോളിലെ ഇന്ത്യ- പാക് മത്സരം.

ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ എത്തുന്നത്. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് പാക്കിസ്ഥാന്റെ വരവ്. ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇരു സംഘവും ഇറങ്ങുന്നത്. 

ഗ്രൂപ്പ് ബിയില്‍ ആധികാരികമായി തന്നെ വിജയങ്ങള്‍ സ്വന്തമാക്കിയാണ് ഇന്ത്യ കരുത്തറിയിച്ചത്. ശ്രീലങ്ക, മാലെദ്വീപ് ടീമുകളെയാണ് ഇന്ത്യ കീഴടക്കിയത്. വളര്‍ന്നുവരുന്ന താരങ്ങള്‍ക്ക് അവസരമൊരുക്കിയാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ നിലവിലെ ചാമ്പ്യന്‍മാര്‍ കൂടിയായ ഇന്ത്യയെ കളത്തിലിറക്കിയത്. സൂപ്പര്‍ താരങ്ങളായ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖുലെ, ഗുര്‍പ്രീത് സിങ് സന്ധു എന്നിവര്‍ക്കൊക്കെ കോച്ച് വിശ്രമം അനുവദിച്ചു. 

ഇന്ത്യ ശ്രീലങ്കയേയും മാലെദ്വീപിനെയും പരാജയപ്പെടുത്തിയപ്പോള്‍ പാക്കിസ്ഥാന്‍ ആദ്യ മത്സരത്തില്‍ നേപ്പാളിനെ 2-1ന് പരാജയപ്പെടുത്തി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് പാക്കിസ്ഥാനെ കീഴടക്കി. അവസാന മത്സരത്തില്‍ അവര്‍ ഭൂട്ടാനെ 3-0ത്തിന് തുരത്തിയാണ് അവസാന നാലിലെ സീറ്റുറപ്പാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

SCROLL FOR NEXT