Sports

കിവികള്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടം; ഗുപ്റ്റിലിനെ മടക്കി ബുമ്‌റ

ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം സെമിയില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടം

സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റിലെ ഒന്നാം സെമിയില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് ആദ്യ വിക്കറ്റ് നഷ്ടം. ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് പുറത്തായത്. 14 പന്തുകള്‍ നേരിട്ട താരം ഒരു റണ്‍സുമായാണ് കൂടാരം കയറിയത്. ജസ്പ്രിത് ബുമ്‌റയുടെ പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ക്യാച്ചെടുത്താണ് കിവി ഓപണറെ മടക്കിയത്. 

ടോസ് നേടി ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറും ബുമ്‌റ എറിഞ്ഞ രണ്ടാം ഓവറും മെയ്ഡനായിരുന്നു. മൂന്നാം ഓവറിന്റെ അഞ്ചാം പന്തിലാണ് കിവികള്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. നാലോവര്‍ പിന്നിടുമ്പോള്‍ രണ്ട് റണ്‍സ് മാത്രമാണ് കിവികളുടെ സമ്പാദ്യം. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും നിക്കോള്‍സുമാണ് ക്രീസില്‍.  

ഇന്ത്യക്കായി രവീന്ദ്ര ജഡേജയും ദിനേഷ് കാര്‍ത്തികും അന്തിമ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് സ്ഥാനമില്ല. 

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു. ഈ ലോകകപ്പില്‍ അതുകൊണ്ട് തന്നെ ആദ്യമായാണ് ഇരുവരും മുഖാമുഖം വരുന്നത്. തുടര്‍ച്ചയായി മൂന്നാം വട്ടമാണ് ഇന്ത്യ ലോകകപ്പിന്റെ സെമി കളിക്കാനൊരുങ്ങുന്നത്. 

കിവീസിന്റെ ലോകകപ്പിലെ എട്ടാം സെമി പോരാട്ടമാണിത്. കഴിഞ്ഞ തവണ സ്വന്തം നാട്ടിലും ഓസ്‌ട്രേലിയയിലുമായി അരങ്ങേറിയ ടൂര്‍ണമെന്റില്‍ കിവികള്‍ രണ്ടാം സ്ഥാനത്തെത്തിയത്. അന്ന് ആദ്യമായാണ് അവര്‍ ഫൈനല്‍ കളിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വൈദേകം വിവാദത്തില്‍ വ്യക്തത വരുത്തിയില്ല'; ഇപിയുടെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

കോഴിക്കോട് ഭൂചലനം: അസാധാരണമായ ശബ്ദം ഉണ്ടായതായി പ്രദേശവാസികള്‍

JEE Main 2026:പരീക്ഷയിൽ കാൽക്കുലേറ്റർ ഉപയോഗിക്കാമോ? ആശയക്കുഴപ്പം പരിഹരിച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി

SCROLL FOR NEXT