Sports

ഗര്‍ഭച്ഛിത്രത്തെ അനുകൂലിച്ച് ട്വീറ്റ്;  ജീവനക്കാരിയെ പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

ടാസ്മാനിയ സര്‍ക്കാരിന്റെ ഗര്‍ഭച്ഛിത്ര നിയമങ്ങളെ വിമര്‍ശിച്ച വനിതയെ ജോലിയില്‍ നിന്നും പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Author : സമകാലിക മലയാളം ഡെസ്ക്

ടാസ്മാനിയ സര്‍ക്കാരിന്റെ ഗര്‍ഭച്ഛിത്ര നിയമങ്ങളെ വിമര്‍ശിച്ച വനിതയെ ജോലിയില്‍ നിന്നും പുറത്താക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ആഞ്ചല വില്യംസന്‍ എന്ന സ്ത്രീയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. 

ഗര്‍ഭച്ഛിത്രത്തെ അനുകൂലിച്ചുള്ള തന്റെ ട്വീറ്റിനെ തുടര്‍ന്ന് തന്നെ പിരിച്ചു വിടുകയായിരുന്നു എന്ന് പറഞ്ഞ് ഇവര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ചു. ക്രിക്കറ്റ് ഓസ്‌ട്രേലിയയില്‍ ഗവണ്‍മെന്റ് റിലേഷന്‍ ആന്‍ഡ് പബ്ലിക് പോളിസി എന്ന വിഭാഗത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. 

ടാസ്മാനിയന്‍ സര്‍ക്കാരിനെ അധിക്ഷേപിച്ചുള്ള ട്വീറ്റിനെ തുടര്‍ന്ന് നിങ്ങളെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയാണ് എന്നാണ് അധികൃതര്‍ തന്നെ അറിയിച്ചതെന്ന് യുവതി പറയുന്നു. എന്നാല്‍ ഈ യുവതി ടാസ്മാനിയന്‍ സര്‍ക്കാരില്‍ പ്രവര്‍ത്തിച്ചിരുന്നു എന്നും, അവര്‍ ഗര്‍ഭച്ഛിത്രത്തിന് വിധേയമായിട്ടുണ്ട് എന്നുമാണ് ടാന്‍സാനിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയയെ അറിയിച്ചത്. 

ടാസ്മാനിയയിലെ ആകെ ഉണ്ടായിരുന്ന ഒരു ഗര്‍ഭച്ഛിത്ര കേന്ദ്രം നിരോധിച്ചതിനെ തുടര്‍ന്ന് ടാന്‍സാനിയയില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് എത്തി ഗര്‍ഭച്ഛിത്രം നടത്തേണ്ടി വന്ന ആദ്യ കാല വനിതകളില്‍ ഒരാളാണ് താനെന്ന് ആഞ്ചല പറയുന്നു. ഗര്‍ഭച്ഛിത്രത്തില്‍ സ്വീകരിച്ച നിലപാടിന്റെ പേരില്‍ ജോലിയില്‍ നിന്നും പിരിച്ചു വിട്ട ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ നടപടിക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം