Sports

ചാമ്പ്യന്മാരെ 4-0ന് തകര്‍ത്ത് സിറ്റിയുടെ കലിപ്പ്, 28 വര്‍ഷത്തിന് ശേഷം ലിവര്‍പൂളിന് നാണക്കേടിന്റെ റെക്കോര്‍ഡ്

പ്രീമിയര്‍ ലീഗ് ജേതാക്കളായതിന് പിന്നാലെ ലിവര്‍പൂളിന് മാഞ്ചസ്റ്റര്‍ സിറ്റി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷമാണ് തച്ചു തകര്‍ക്കല്‍ നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പ്രീമിയര്‍ ലീഗ് കിരീടം തങ്ങളില്‍ നിന്ന് തട്ടിയെടുത്ത ലിവര്‍പൂളിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗ് ജേതാക്കളായതിന് പിന്നാലെ ലിവര്‍പൂളിന് മാഞ്ചസ്റ്റര്‍ സിറ്റി ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയ ശേഷമാണ് തച്ചു തകര്‍ക്കല്‍ നടന്നത്. 

28 വര്‍ഷത്തിന് ഇടയില്‍ ആദ്യമായാണ് തുടരെ അഞ്ച് എവേ മത്സരങ്ങളില്‍ ലിവര്‍പൂളിന് സ്‌കോര്‍ ചെയ്യാനാവാതെ പോവുന്നത്. കിരീട നേട്ടത്തിന് ശേഷം ലിവര്‍പൂളിന്റെ കളിയില്‍ തീവ്രത കുറഞ്ഞത് സിറ്റി മുതലാക്കിയപ്പോള്‍ ആദ്യ പകുതിയില്‍ തന്നെ ഗാര്‍ഡിയോളയുടെ സംഘം മൂന്ന് വട്ടം വല കുലുക്കി. 

25ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡെ ബ്രുയ്‌നാണ് ഗോള്‍ വല ചലിപ്പിച്ചത്. സ്‌റ്റെര്‍ലിങ്ങിനെ ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. കൗണ്ടര്‍ അറ്റാക്കിലൂടെ 35ാം മിനിറ്റില്‍ സ്റ്റെര്‍ലിങ്ങും വല കുലുക്കി. രണ്ടാം പകുതിക്ക് തൊട്ടുമുന്‍പ് ഫോഡനും ഗോള്‍ വല കുലുക്കിയതോടെ ലിവര്‍പൂള്‍ സമ്മര്‍ദത്തിലേക്ക് വീണു. 

1997-98ല്‍ പ്രിമീയര്‍ ലീഗ് കിരീടം നേടിയതിന് ശേഷം വന്ന തൊട്ടടുത്ത മത്സരത്തില്‍ 4-0നാണ് ആഴ്‌സണല്‍ ലിവര്‍പൂളിനെ തറപറ്റിച്ചത്. ക്ലോപ്പിന് കിഴീലില്‍ ലിവര്‍പൂള്‍ വന്‍ തോല്‍വികള്‍ വാങ്ങിയത് രണ്ട് വട്ടവും സിറ്റിയുടെ കയ്യില്‍ നിന്നാണ്. 2017 സെപ്റ്റംബറില്‍ 5-0നും ഗാര്‍ഡിയോളയും സംഘവും ലിവര്‍പൂളിനെ തോല്‍പ്പിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'എനിക്കു കുട്ടികള്‍ ഉണ്ടാവില്ല, പിന്നെ അവളെങ്ങനെ ഗര്‍ഭിണിയായി?' കൊലപാതക കേസില്‍ പ്രതിയുടെ മൊഴി

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം