Sports

ചൂണ്ടുവിരലിൽ '24', ബ്രയന്റിന് ആദരവുമായി പ്രിയങ്ക ചോപ്ര

ബ്രയാന്റിന്റെ ജേഴ്സി നമ്പറായ 24 ഉൾപ്പെടുത്തിയാണ് താരം ​ഗ്രാമി റെഡ് കാർപ്പെറ്റിൽ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയന്റിന് ആദരമർപ്പിച്ച് നടി പ്രിയങ്ക ചോപ്ര. ഗ്രാമി അവാർഡ് വേദിയിൽ എത്തിയപ്പോഴായിരുന്നു പ്രിയങ്ക ബ്രയന്റിന്റെ അവിസ്മരണീയ വേർപാടിൽ താരം അനുശോചനം രേഖപ്പെടുത്തിയത്. നഖത്തിൽ ബ്രയാന്റിന്റെ ജേഴ്സി നമ്പറായ 24 ഉൾപ്പെടുത്തിയാണ് താരം ​ഗ്രാമി റെഡ് കാർപ്പെറ്റിൽ എത്തിയത്.

റാല്‍ഫ് ആൻഡ് റൂസോ ഡിസൈൻ ചെയ്ത പ്രിയങ്കയുടെ ഓഫ് വൈറ്റ് ഗൗണ്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ​ഗ്രാമി വിശേഷങ്ങൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നതിനിടെയാണ് ചൂണ്ടുവിരലിലെ നഖത്തിൽ 24 രേഖപ്പെടുത്തിയിരുന്നത് ശ്രദ്ധിക്കപ്പെട്ടത്. ബ്രയാന്റിന്റെ ജേഴ്സി നമ്പറാണ് 24. ഇതിന്റെ ചിത്രം ‘ആർഐപി മാംബ’ എന്നെഴുതി പ്രിയങ്ക ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസ് ആക്കിയിരുന്നു.

ബ്രയന്റിന്റെ മരണവാർത്തയ്ക്ക് പിന്നാലെ വൈകാരികമായ കുറിപ്പുമായാണ് പ്രിയങ്ക അനുശേചനം രേഖപ്പെടുത്തിയത്. ബാല്യകാലത്ത് താൻ ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന സമയം കായിക മേഖലയോട് താൽപര്യം തോന്നാനുള്ള കാരണം ബ്രയന്റ് ആയിരുന്നെന്നും ഒരു തലമുറയെ തന്നെ അദ്ദേഹം പ്രചോദിപ്പിച്ചിട്ടുണ്ടെന്നും പ്രിയങ്ക കുറിച്ചു. ബാസ്കറ്റ് ബോളിനേക്കാൾ ഉയരത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.  ഹൃദയം നുറുക്കുന്ന ഈ അപകടത്തിൽ അദ്ദേഹത്തിന്റെയും മകളുടെയും ജീവന്‍ നഷ്ടമായത് വളരെയധികം വേദനിപ്പിക്കുന്നു, പ്രിയങ്ക കുറിച്ചു.

കഴിഞ്ഞ ഞായറാഴ്ച ലൊസാഞ്ചലസിനു സമീപം കാലാബാസിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബി ബ്രയാന്റിൻ വിട പറഞ്ഞത്. 13കാരിയായ  മകൾ ജിയാനയെ ബാസ്ക്കറ്റ് ബോൾ പരിശീലനത്തിന് കൊണ്ടുപോകുകയായിരുന്നു ബ്രയാന്റിൻ. ഇരുവരും അപകടത്തിൽ മരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT