Sports

ജഡേജയുടെ കൈ കൊണ്ടില്ല, പന്തും പാസ് ചെയ്തു; ആ സമയം ബെയില്‍ താഴെ വീണു; ആശയക്കുഴപ്പം തീര്‍ത്ത ഡയറക്ട് ഹിറ്റ്‌

ആ ത്രോയില്‍ സാധാരണ താഴെ വീഴാനെടുക്കുന്നതിലും കൂടുതല്‍ സമയം ബെയ്ല്‍ അവിടെ എടുത്തതാണ് ആശയക്കുഴപ്പം തീര്‍ത്തത്

Author : സമകാലിക മലയാളം ഡെസ്ക്

യറക്ട് ഹിറ്റായിരുന്നു അത്. പക്ഷേ താഴെ വിഴാന്‍ ബെയ്ല്‍ വിസമ്മതിച്ചതോടെ ആകെ ആശയക്കുഴപ്പം. വിശാഖപട്ടണം ടെസ്റ്റിന്റെ മൂന്നാം ദിനം രണ്ടാം സെഷന് ഇടയിലായിരുന്നു സംഭവം. എല്‍ഗറാണ് അവിടെ രക്ഷപെട്ടത്.

അശ്വിന്റെ ഡയറക്ട് ഹിറ്റായിരുന്നു അത്. 62ാം ഓവറില്‍ കവര്‍ ഡ്രൈവ് കളിച്ച എല്‍ഗര്‍, ഡികോക്കിനെ ക്വിക്ക് സിംഗിളിനായി വിളിച്ചു. അശ്വിനാവട്ടെ വേഗത്തില്‍ ഡയറക്ട് ഹിറ്റായി സ്റ്റംപ് ഇളക്കി. ജഡേജയുടെ കൈ തട്ടിയാണോ ബെയില്‍ താഴെ വീണത് എന്നായി അമ്പയറുടെ സംശയം.

ഇതോടെ ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. ജഡേജയുടെ കൈകൊണ്ടല്ല ബെയില്‍ വീണത് എന്ന് വ്യക്തമായി. ആ ത്രോയില്‍ സാധാരണ താഴെ വീഴാനെടുക്കുന്നതിലും കൂടുതല്‍ സമയം ബെയ്ല്‍ അവിടെ എടുത്തതാണ് ആശയക്കുഴപ്പം തീര്‍ത്തത്. ബെയില്‍ നേരത്തെ വീണിരുന്നു എങ്കില്‍ എല്‍ഗര്‍ അവിടെ റണ്‍ഔട്ട് ആവുമായിരുന്നു. ബെയില്‍ താഴെ വീഴാന്‍ സമയം എടുത്തതോടെ എല്‍ഗറിന് ക്രീസിലേക്കെത്താന്‍ സമയം ലഭിച്ചു.

74 റണ്‍സ് എടുത്ത് നില്‍ക്കെ എല്‍ഗറിനെ പുറത്താക്കാനുള്ള അവസരം സാഹ നഷ്ടപ്പെടുത്തിയിരുന്നു. എഡ്ജ് ചെയ്ത് എത്തിയ പന്ത് സാഹയ്ക്ക് കൈക്കലാക്കാനായില്ല. ഇതിന് പിന്നാലെയാണ് മൂന്നാം ദിനം റണ്‍ഔട്ടില്‍ നിന്നും എല്‍ഗര്‍ രക്ഷപെടുന്നത്. ഡുപ്ലസിക്കും, ഡികോക്കിനും ഒപ്പം ചേര്‍ന്ന് 100 റണ്‍സിന് മുകളില്‍ എല്‍ഗര്‍ കൂട്ടുകെട്ടുയര്‍ത്തുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT