Sports

'ടെന്നീസിനോട് ഗുഡ് ബൈ പറയുന്നു'; മരിയ ഷറപ്പോവ വിരമിച്ചു

റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ ടെന്നീസില്‍ നിന്ന് വിരമിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: റഷ്യന്‍ ടെന്നീസ് സുന്ദരി മരിയ ഷറപ്പോവ ടെന്നീസില്‍ നിന്ന് വിരമിച്ചു. മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന ഷറപ്പോവ വിരമിക്കുമ്പോള്‍ 373ാം റാങ്കിലായിരുന്നു. ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപണിന്റെ ആദ്യ റൗണ്ടില്‍ തന്നെ തോറ്റ് പുറത്തായിരുന്നു. തോളിനേറ്റ പരുക്കിന്റെ പ്രശ്‌നങ്ങളും വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് കാരണമായി.

32കാരിയായ ഷറപ്പോവ അഞ്ച് തവണ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2014ല്‍ ഫ്രഞ്ച് ഓപണ്‍ വിജയിച്ചതാണ് അവസാനമായി നേടിയ ഗ്രാന്‍ഡ് സ്ലാം കിരീടം. വികാര നിര്‍ഭരമായ ഒരു കുറിപ്പോടെയാണ് താരം വിരമിക്കുന്ന കാര്യം വ്യക്തമാക്കിയത്.

'ടെന്നീസിനോട് ഗുഡ് ബൈ പറയുകയാണ്. ഞാന്‍ എന്റെ ജീവിതം ടെന്നീസിന് നല്‍കി. ടെന്നീസ് എനിക്ക് ജീവിതം നല്‍കി. കോര്‍ട്ടിലെ നിമിഷങ്ങളും രാവിലെ എഴുന്നേറ്റ് ആരംഭിക്കുന്ന പരിശീലനങ്ങളും അങ്ങനെ ഒരുപാട് നഷ്ടങ്ങളാണ് ഇനി ജീവിതത്തിലുണ്ടാകുക'- ഷറപ്പോവ കുറിച്ചു.

2004ല്‍ തന്റെ 17ാം വയസില്‍ അന്ന് ലോക ഒന്നാം നമ്പര്‍ താരമായിരുന്ന സെറീന വില്ല്യംസിനെ അട്ടിമറിച്ച് വിംബിള്‍ഡണ്‍ കിരീടം നേടിയാണ് ഷറപ്പോവ വാര്‍ത്തകളില്‍ നിറഞ്ഞത്. 2005ല്‍ ലോക റാങ്കിങില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. രണ്ട് ഫ്രഞ്ച് ഓപണ്‍, ഓരോ തവണ വിംബിള്‍ഡണ്‍, ഓസ്‌ട്രേലിയന്‍ ഓപണ്‍, യുഎസ് ഓപണ്‍ കിരീടങ്ങള്‍ നേടി കരിയര്‍ സ്ലാം തികയ്ക്കാനും ഷറപ്പോവയ്ക്ക് സാധിച്ചു.

2016ല്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട് രണ്ട് വര്‍ഷത്തെ വിലക്ക് നേരിടേണ്ടി വന്നത് ഷറപ്പോവയുടെ കരിയറിനെ ശരിക്കും ബാധിച്ചു. 15 മാസമായി വിലക്ക് ഇളവ് ചെയ്ത് നല്‍കിയെങ്കിലും തിരിച്ചു വരവില്‍ കാര്യമായി നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ റഷ്യന്‍ താരത്തിന് സാധിച്ചില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT