Sports

ഡി വില്ലിയേഴ്‌സിന്റെ വിരമിക്കലില്‍ മൗനം വെടിഞ്ഞ് കോഹ് ലി; എന്തായിരുന്നുവോ ബാറ്റിങ് സമ്പ്രദായം നിങ്ങളതിന്റെ കടയ്ക്കല്‍ വെട്ടി

എട്ട് വര്‍ഷം ഡ്രസിങ് റൂമില്‍ ഒപ്പം ചിലവഴിച്ചതിന്റെ ആത്മ ബന്ധം കോഹ് ലിക്കും ഡിവില്ലിയേഴ്‌സിനും ഇടയില്‍ പ്രകടമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച എബി ഡിവില്ലിയേഴ്‌സിന് ഇനിയുള്ള ജീവിതത്തില്‍ നല്ല നാളുകള്‍ നേര്‍ന്ന് വിരാട് കോഹ് ലി. നിങ്ങള്‍ ക്രിക്കറ്റിലേക്ക് വന്ന സമയത്തെ ബാറ്റിങ് സമ്പ്രദായത്തെ മാറ്റിയാണ് നിങ്ങള്‍ കളം വിടുന്നതെന്നും ഡിവില്ലിയേഴ്‌സിന് ആശംസയറിയിച്ചുള്ള ട്വീറ്റില്‍ കോഹ് ലി ചൂണ്ടിക്കാണിക്കുന്നു. 

ചെയ്യുന്ന എല്ലാത്തിലും വിജയമുണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിങ്ങള്‍ കളിച്ച സമയത്തെ ബാറ്റിങ് രീതിയില്‍ മാറ്റം കൊണ്ടുവരാന്‍ നിങ്ങള്‍ക്കായി. മുന്‍പിലുള്ള മനോഹരമായ ജീവിതത്തില്‍ നിങ്ങള്‍ക്കും കുടുംബത്തിനും എന്റെ എല്ലാ ആശംസകളെന്നും കോഹ് ലി ഡിവില്ലിയേഴ്‌സിനുള്ള ട്വീറ്റില്‍ പറയുന്നു. 

2011 മുതല്‍ കോഹ് ലിക്കൊപ്പമാണ് ഡിവില്ലിയേഴ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സില്‍. എട്ട് വര്‍ഷം ഡ്രസിങ് റൂമില്‍ ഒപ്പം ചിലവഴിച്ചതിന്റെ ആത്മ ബന്ധം കോഹ് ലിക്കും ഡിവില്ലിയേഴ്‌സിനും ഇടയില്‍ പ്രകടമായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് പുറത്ത് കളിക്കാന്‍ തനിക്ക് പദ്ധതിയില്ലെന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ട് ഡിവില്ലിയേഴ്‌സ് പറഞ്ഞിരുന്നു. അതിനാല്‍ ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ഡിവില്ലിയേഴ്‌സ് കളിക്കാന്‍ എത്തില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 

2004ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെയായിരുന്നു ഡിവില്ലിയേഴ്‌സ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. 14 വര്‍ഷത്തെ കരിയറില്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ എന്ന് പേരെടുക്കാന്‍ ഡിവില്ലിയേഴ്‌സിനായി. പൊടുന്നനെ വിരമിക്കല്‍ പ്രഖ്യാപിക്കുന്ന സമയം വരെ ലോക ക്രിക്കറ്റിലെ അപകടകാരിയായ ബാറ്റ്‌സ്മാന്‍ ഡിവില്ലിയേഴ്‌സ് തന്നെ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT