Sports

ധോനിയുടെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ്; ഐപിഎൽ പോരാട്ടത്തിന് ഒരുങ്ങി

ധോനിയുടെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ്; ഐപിഎൽ പോരാട്ടത്തിന് ഒരുങ്ങി

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഐപിഎല്ലിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോനിക്ക് നെ​ഗറ്റീവ്. കോവിഡ് വ്യാപിക്കുന്ന സാഹര്യത്തിൽ ബിസിസിഐ തയ്യാറാക്കിയ പ്രോട്ടോക്കോൾ പ്രകാരമാണ് ചെന്നൈ ക്യാപ്റ്റൻ പരിശോധനയ്ക്ക് വിധേയനായത്.

പരിശോധനയിൽ നെ​ഗറ്റീവായതോടെ ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ക്യാമ്പിനൊപ്പം ധോനി ശനിയാഴ്ച്ച ചേരും. ചെന്നൈയിലേക്ക് യാത്ര തിരിക്കുന്നതിന് മുൻപാണ് അദ്ദേഹം കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. റാഞ്ചിയിലെ ഗുരുനാനാക്ക് ആശുപത്രിയിലെ ലാബ് അധികൃതർ ധോനിയുടെ ഫാം ഹൗസിലെത്തി ബുധനാഴ്ച്ചയാണ് സാമ്പിൾ ശേഖരിച്ചത്. ധോനിയെ കൂടാതെ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായ മോനു കുമാറും പരിശോധനയ്ക്ക് വിധേയനായി.

ധോനിക്ക് പുറമെ ഹർഭജൻ സിങ്, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു തുടങ്ങിയ താരങ്ങളും പരിശീലന ക്യാമ്പിലെത്തും. എന്നാൽ രവീന്ദ്ര ജഡേജയ്ക്ക് പരിശീലനത്തിൽ പങ്കെടുക്കാനാകില്ല എന്നാണ് റിപ്പോർട്ട്. ബൗളിങ് പരിശീലകൻ ബാലാജിയുടെ നേതൃത്വത്തിലാണ് ശനിയാഴ്ച്ച ചെപ്പോക്കിൽ ക്യാമ്പ് ആരംഭിക്കുന്നത്.

ധോനിയുൾപ്പെടെയുള്ള താരങ്ങളുടെ സംഘം ഐപിഎല്ലിനായി ഓഗസ്റ്റ് 21നാണ് ദുബായിലേക്ക് വിമാനം കയറുക. പരിശീലനത്തിൽ പങ്കെടുക്കാത്ത ജഡേജയും ടീമിനൊപ്പം ഉണ്ടാകും. മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ളെമിങ്ങും സഹപരിശീലകൻ മെക്ക് ഹസ്സിയും ഓഗസ്റ്റ് 22ന് യുഎഇയിലെത്തും. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഫാഫ് ഡുപ്ലെസിസ്, ലുങ്കി എൻഗിഡി എന്നിവർ സെപ്റ്റംബർ ഒന്നിന് ശേഷമാകും എത്തുക. സെപ്റ്റംബർ 19നാണ് ഐപിഎൽ 13ാം സീസൺ തുടങ്ങുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT