Sports

നില്‍ക്കക്കള്ളിയില്ലാത്തതോ? മൈക്കല്‍ ജാക്‌സന്റെ ആന്റി ഗ്രാവിറ്റി ലീനോ? വേഡിന്റെ കളി കണ്ട് അമ്പരന്ന് ആരാധകര്‍

ബൗണ്‍സറുകളും, യോര്‍ക്കറുകളുമായി കീവീസ് പേസര്‍മാര്‍ നിറഞ്ഞപ്പോള്‍ ഒരുവേള മൈക്കല്‍ ജാക്‌സന്റെ പ്രശസ്തമായ ചുവടുകളിലേക്ക് വരെ ഓസീസ് താരമെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ഓസ്‌ട്രേലിയയും കീവീസും ചേര്‍ന്ന് ആവേശകരമാക്കി. ബൗണ്‍സറുകളും, യോര്‍ക്കറുകളുമായി കീവീസ് പേസര്‍മാര്‍ നിറഞ്ഞപ്പോള്‍ ഒരുവേള മൈക്കല്‍ ജാക്‌സന്റെ പ്രശസ്തമായ ചുവടുകളിലേക്ക് വരെ ഓസീസ് താരമെത്തി. 

ഓസീസ് സ്‌കോര്‍ 144ല്‍ നില്‍ക്കെ ക്രീസിലേക്ക് എത്തിയ വേഡ് ആണ് കീവീസ് പേസര്‍മാരുടെ ആക്രമണത്തെ അതിജീവിക്കാന്‍ പാടുപെട്ടത്. തുടരെ ബൗണ്‍സറുകളാണ് വേഡിനെതിരെ കീവീസ് പേസര്‍ നീല്‍ വെങ്‌നറില്‍ നിന്ന് വന്നത്. വെങ്‌നറിനൊപ്പം ടിം സൗത്തിയും, ബോള്‍ട്ടും ചേര്‍ന്നതോടെ ഓസീസ് മധ്യനിര ബാറ്റ്‌സ്മാന്‍ വെള്ളം കുടിച്ചു. 

ഡെലിവറികളില്‍ ഒന്നില്‍ വെച്ച് ബാറ്റ് മുന്‍പോട്ടാഞ്ഞ് നിലത്ത് കുത്തി വീഴാന്‍ പോവുന്ന നിലയിലേക്ക് വേഡ് എത്തി. ഇതിന്റെ ചിത്രം മൈക്കല്‍ ജാക്‌സന്റേതിന് ഒപ്പം ചേര്‍ത്തു വെച്ചാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററിലെത്തിയത്. മൈക്കല്‍ ജാക്‌സന്‍ ആന്റി ഗ്രാവിറ്റി ലീനാണ് ഇവിടെ ക്രിക്കറ്റ് ഓസ്ട്രേലിയ ഓര്‍മിപ്പിക്കുന്നത്.

ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് എന്ന നിലയിലാണ് ഓസീസ് കളി അവസാനിപ്പിച്ചത്. ലാംബുഷെയ്‌നും, സ്മിത്തും ചേര്‍ന്ന് തീര്‍ത്ത കൂട്ടുകെട്ടാണ് തുടക്കത്തിലെ പ്രഹരത്തില്‍ നിന്ന് ഓസീസിനെ കരകയറ്റിയത്. സ്മിത്ത് 77 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുകയാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT