Sports

നേട്ടത്തിന്റെ നെറുകയില്‍ വീണ്ടും കോഹ്‌ലി; മികച്ച താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരം; മന്ധന വനിതാ താരം

ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തിനുള്ള വിസ്ഡന്‍ പുരസ്‌കാരം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് കോഹ്‌ലി വിസ്ഡന്റെ ലീഡിങ് ക്രിക്കറ്റ് ഇന്‍ ദി വേള്‍ഡ് പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. മികച്ച വനിത താരമായി ഇന്ത്യയുടെ സ്മൃതി മന്ധനയും തിരഞ്ഞെടുക്കപ്പെട്ടു. ഇരുവര്‍ക്കും പുരസ്‌കാരം നേടാനായത് ഇന്ത്യക്ക് ഇരട്ടി മധുരമായി. മന്ധനയുടെ കന്നി നേട്ടമാണിത്. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ലീഡിങ് ടി20 ക്രിക്കറ്റ് താരമായി തിരഞ്ഞെടുക്കപ്പെട്ടു. 

പോയ വര്‍ഷത്തെ മികച്ച അഞ്ച് താരങ്ങളുടെ പട്ടികയിലും കോഹ്‌ലി ഇടം പിടിച്ചു. ഇംഗ്ലീഷ് താരങ്ങളായ ജോസ് ബട്‌ലര്‍, സാം ക്യുറന്‍ വനിതാ താരങ്ങളായ റോറി ബേണ്‍സ്, ടമ്മി ബ്യൂമോണ്ട് എന്നിവരാണ് കോഹ്‌ലിക്ക് പുറമെ പട്ടികയിലുള്ളത്. മികച്ച അഞ്ച് താരങ്ങളുടെ പട്ടികയില്‍ ആദ്യമായിട്ടാണ് കോഹ്‌ലി  ഇടം നേടുന്നത്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തില്‍ ഇന്ത്യക്കായി അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 593 റണ്‍സ് നേടാന്‍ കോഹ്‌ലിക്ക് സാധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ മികച്ച ഏകദിന, ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാരവും കോഹ്‌ലിക്ക് തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്ന് വിഭാഗങ്ങളിലുമായി കോഹ്‌ലി 68.37 ആവറേജില്‍ 2,735 റണ്‍സാണ് അടിച്ചെടുത്തത്. മികച്ച വനിതാ താരമായി തിരഞ്ഞെടുക്കപ്പെട്ട സ്മൃതി മന്ധന കഴിഞ്ഞ തവണ 1,291 റണ്‍സാണ് നേടിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

SCROLL FOR NEXT