Sports

ന്യൂസിലാന്‍ഡിന്റെ നാല്‌ വിക്കറ്റ് വീണു, തുടക്കത്തിലേ പിടിമുറുക്കി ഇന്ത്യ

അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ മണ്‍റോയെ മടക്കിയ ഹര്‍ദിക്, ഓവറിലെ അവസാന പന്തില്‍ ഡേറിലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി പറഞ്ഞയച്ചു

സമകാലിക മലയാളം ഡെസ്ക്

രണ്ടാം ട്വന്റി20യില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കീവീസിന് മോശം തുടക്കം. മൂന്ന് വിക്കറ്റുകളാണ് തുടക്കത്തില്‍ തന്നെ ആതിഥേയര്‍ക്ക് നഷ്ടമായത്. ആദ്യ ട്വന്റി20യിലെ കീവീസ് ഹീറോ സീഫേര്‍ട്ട്, മണ്‍റോ എന്നീ രണ്ട് ഓപ്പണര്‍മാരേയും ഇന്ത്യ ആദ്യ അഞ്ച് ഓവറിനുള്ളില്‍ മടക്കി. ആറ് ഓവറിലേക്ക് കളി എത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ് കീവീസ്. 

അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ മണ്‍റോയെ മടക്കിയ ക്രുനാല്‍ , ഓവറിലെ അവസാന പന്തില്‍ ഡേറിലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി പറഞ്ഞയച്ചു. ഒരു റണ്‍സായിരുന്നു ആ സമയം ഡേറിലിന്റെ സമ്പാദ്യം. ഡേറിലിന്റെ വിക്കറ്റില്‍ കീവീസ് റിവ്യു എടുത്തെങ്കിലും ഫലമുണ്ടായില്ല. ഒരു ഫോറും ഒരു സിക്‌സും പറത്തി 12 റണ്‍സ് എടുത്ത് നിന്ന സീഫേര്‍ട്ടിനെ ഭുവി, ധോനിയുടെ കൈകളില്‍ എത്തിച്ച് മറ്റൊരു വെട്ടിക്കെട്ട് ഇന്നിങ്‌സിനുള്ള അവസരം നിഷേധിച്ചു. 

ആദ്യ ട്വന്റി20യില്‍ ഇറങ്ങിയ ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഒക്ലാന്‍ഡിലും ഇറങ്ങുന്നത്. ഇവിടെ തോറ്റാല്‍ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. ഇന്ത്യന്‍ വനിതാ സംഘം നാല് വിക്കറ്റിന്റെ തോല്‍വി വഴങ്ങി പരമ്പര അടിയറവ് വെച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ പുരുഷ ടീം ഇറങ്ങുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആലിന്‍ ഇനി നാലുപേരിലൂടെ 'ജീവിക്കും', അവയവങ്ങളുമായി തിരുവനന്തപുരത്ത് എത്തിയത് മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ട്, പൊലീസും ജനങ്ങളും സഹായിച്ചു

ആ സ്‌കൂട്ടര്‍ യാത്രികന് കിട്ടി എട്ടിന്റെ പണി! 3,250 രൂപ പിഴ, 7 ദിവസത്തെ ക്ലാസ്; 'മിന്നല്‍ പ്രഭ'യ്ക്ക് ആദരം

ഒറ്റയടിക്ക് 2000 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,16,000ലേക്ക്

ഓരോ അക്ഷരത്തിനും അര്‍ഥമുണ്ട്; പഞ്ചാക്ഷരീ മന്ത്രമായ നമഃ ശിവായ എന്തിനെയെല്ലാം പ്രതിനിധാനം ചെയ്യുന്നു?

മകളെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്ത സംഭവം: പെണ്‍കുട്ടി ഒരു വര്‍ഷത്തോളം പീഡനത്തിന് ഇരയായി, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരം, അന്വേഷണം

SCROLL FOR NEXT