Sports

പരമ്പര ജയിച്ചത്‌ ഇംഗ്ലണ്ട്, എന്നിട്ടും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഓസ്‌ട്രേലിയ 

ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഓസ്‌ട്രേലിയയുടെ മുന്നേറ്റം. 275 പോയിന്റാണ് ഒന്നാമതുള്ള ഓസ്‌ട്രേലിയക്കുള്ളത്

സമകാലിക മലയാളം ഡെസ്ക്

റോസ്ഹബൗള്‍: ഇംഗ്ലണ്ടിനെതിരായ മൂന്ന് ട്വന്റി20കളടങ്ങിയ പരമ്പര നഷ്ടമായെങ്കിലും ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ച് ഓസ്‌ട്രേലിയ. ആദ്യ രണ്ട് ട്വന്റി20യും ജയിച്ച് പരമ്പര നേരത്തെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നാമത്തെ ട്വന്റി20യില്‍ ജയം പിടിച്ചതോടെയാണ് റാങ്കിങ്കില്‍ വീണ്ടും ഓസീസ് ഒന്നാമതെത്തിയത്. 

ഇംഗ്ലണ്ടിനെ പിന്തള്ളിയാണ് ഓസ്‌ട്രേലിയയുടെ മുന്നേറ്റം. 275 പോയിന്റാണ് ഒന്നാമതുള്ള ഓസ്‌ട്രേലിയക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിനുള്ളത് 271 പോയിന്റും. 266 പോയിന്റോടെ ഇന്ത്യയാണ് ട്വന്റി20 റാങ്കിങ്ങില്‍ മൂന്നാമത്. 

മൊയിന്‍ അലി നായകനായി അരങ്ങേറിയ മത്സരം കൂടിയായിരുന്നു അത്. ടോസ് നഷ്ടപ്പെട്ട ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 145 റണ്‍സ്. മൂന്ന് പന്തുകള്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ വിജയ ലക്ഷ്യം മറികടന്നു. ആദില്‍ റാഷിദ് മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കിലും മറ്റ് ബൗളര്‍മാരില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല.

ആരോണ്‍ ഫിഞ്ച് 26 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും പറത്തി 39 റണ്‍സ് നേടി. സ്റ്റോയിനിസ് 18 പന്തില്‍ നിന്ന് 26 റണ്‍സും, മിച്ചല്‍ മാര്‍ഷ് 36 പന്തില്‍ നിന്ന് 39 റണ്‍സും നേടി ഓസ്‌ട്രേലിയയുടെ ആശ്വാസ ജയം ഉറപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ അല്‍പ്പമെങ്കിലും തുണച്ചത് 44 പന്തില്‍ നിന്ന് മൂന്ന് ഫോറും മൂന്ന് സിക്‌സും പറത്തി 55 റണ്‍സ് എടുത്ത ബെയര്‍‌സ്റ്റോയുടെ ഇന്നിങ്‌സ് ആണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഓറഞ്ചിന് മധുരം, ജ്യൂസ് അടിച്ചാൽ കയ്പ്പ്.., അതിന് കാരണമുണ്ട്

കോണ്‍ഗ്രസ് 95 സീറ്റുകളില്‍ മത്സരിക്കും; കേരള കോണ്‍ഗ്രസില്‍ നിന്നും ഇടുക്കി, ഏറ്റുമാനൂര്‍ മണ്ഡലങ്ങള്‍ ഏറ്റെടുത്തു

ഒറ്റ നോട്ടത്തിൽ കണ്ടാൽ ഓറഞ്ച് തന്നെ, എന്താണ് കിന്നോവ്

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

SCROLL FOR NEXT