Sports

പറഞ്ഞ് പറ്റിച്ച് സര്‍ക്കാര്‍; ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ പുട്ടുപൊടി വില്‍ക്കുകയാണ്‌

ജോലിയെന്ന വാഗ്ദാനം സര്‍ക്കാരുകള്‍ മറന്നതോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പുട്ടുപൊടിയില്‍ ആശ്രയിക്കുകയാണ് ഇന്ത്യയുടെ മിന്നും താരം

സമകാലിക മലയാളം ഡെസ്ക്

ചെറുവത്തൂര്‍: 2015 സ്‌പെഷ്യല്‍ ഒളിംപിക്‌സില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ നയിച്ചത് ചെറുവത്തൂര്‍ കുട്ടമത്തെ ഇ സുമേഷായിരുന്നു. നാല് വര്‍ഷത്തിനിപ്പുറം നമുക്ക് മുന്‍പിലേക്ക് സുമേഷ് എത്തുന്നത് പുട്ടുപൊടിയുമായാണ്. ജോലിയെന്ന വാഗ്ദാനം സര്‍ക്കാരുകള്‍ പാലിക്കാതെ വന്നതോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ പുട്ടുപൊടിയില്‍ ആശ്രയിക്കുകയാണ് ഇന്ത്യയുടെ മിന്നും താരം. 

ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ ഇന്ത്യന്‍ വോളിബോള്‍ ടീമിനെ വെങ്കലത്തിലേക്ക് നയിച്ച സുമേഷിന് ജോലി നല്‍കുമെന്ന വാഗ്ദാനം കടലാസില്‍ മാത്രമൊതുങ്ങി. രാജ്യത്തിന് മെഡല്‍ സമ്മാനിച്ച സുമേഷ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ വരവേല്‍പ്പ് കേരളത്തില്‍ ലഭിച്ചു. ആ സമയമാണ് സുമേഷിന് ജോലി നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും വന്നത്. 

ടീമിലെ എല്ലാവര്‍ക്കും 20000 രൂപ പാരിതോഷികവും, ജോലിയും നല്‍കുമെന്നായിരുന്നു യുവജനക്ഷേമ വകുപ്പിന്റെ പ്രഖ്യാപനം. പക്ഷേ ഇതുവരെ പാരിതോഷികമോ, ജോലിയോ ടീം അംഗങ്ങളിലെ ആരെ തേടിയും എത്തിയിട്ടില്ല. കാഞ്ഞങ്ങാട് റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്ന സമയത്താണ് സുമേഷ് ടീമിനെ നയിച്ചത്. പഠിക്കുന്ന സമയത്ത് പൂമാല കെട്ടി ബസുകളിലും മറ്റും വിറ്റാണ് സുമേഷ് പഠന ചെലവ് കണ്ടെത്തിയിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'2000 കോടിയിൽ നിന്ന് എണ്ണി തുടങ്ങിക്കോ! മാരക തിയറ്റർ എക്സ്പീരിയൻസ്'; 'ധുരന്ധർ 2' എക്സ് റിവ്യൂ, റെക്കോർഡുകൾ തകർക്കുമോ ?

തുളച്ചത് മാറിപ്പോയി, പെട്രോൾ പൈപ്പിന് പകരം ഡ്രില്‍ ചെയ്തത് ​ഗ്യാസ് ലൈനിൽ; നഷ്ടമായത് 63,380 സിലിൻഡര്‍ പാചകവാതകം

'സങ്കടം സഹിക്കാനായില്ല!', വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയനൈരാശ്യം കൊണ്ട്, 18കാരൻ അറസ്റ്റിൽ

'കെട്ട്യോളാണ് എന്റെ മാലാഖ' എന്നു പറയേണ്ട ​ഗതികേടിൽ സെക്രട്ടറി; സിപിഎം പുകയുന്ന അഗ്‌നിപർവതമെന്ന് സികെ പത്മനാഭൻ

SCROLL FOR NEXT