Sports

പാകിസ്ഥാന്‌ ''മൂന്നര'' ക്രിക്കറ്റ്‌ താരങ്ങളെ നഷ്ടമായി, ക്രിക്കറ്റിലെ ബ്രസീല്‍ പരാമര്‍ശത്തില്‍ വായടപ്പിച്ച്‌ ഹര്‍ഷ ഭോഗ്‌ലെ

കഴിഞ്ഞ പത്ത്‌ വര്‍ഷത്തിന്‌ ഇടയില്‍ മൂന്നര താരങ്ങളെയാണ്‌ പാകിസ്ഥാന്‌ നഷ്ടമായത്‌ എന്ന്‌ ഭോഗ്‌ ലെ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്


മുംബൈ: ക്രിക്കറ്റിലെ ബ്രസീലാണ്‌ പാകിസ്ഥാന്‍ എന്ന പാക്‌ താരം വസീം അക്രമിന്റെ അവകാശവാദത്തിന്‌ മറുപടിയുമായി ഇന്ത്യന്‍ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. കഴിഞ്ഞ പത്ത്‌ വര്‍ഷത്തിന്‌ ഇടയില്‍ മൂന്നര താരങ്ങളെയാണ്‌ പാകിസ്ഥാന്‌ നഷ്ടമായത്‌ എന്ന്‌ ഭോഗ്‌ ലെ പറഞ്ഞു.

മുഹമ്മദ്‌ ആസിഫ്‌, മുഹമ്മദ്‌ അമീര്‍, ഉമര്‍ അക്‌മല്‍ എന്നിവരാണ്‌ പ്രതിഭയോട്‌ നീതി പുലര്‍ത്താതെ പോയ താരങ്ങളെന്ന്‌ ഭോഗ്‌ ലെ പറയുന്നു. കരിയറില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത അഹമ്മദ്‌ ഷെഹ്‌സാദിനെയാണ്‌ അര താരമെന്നത്‌ കൊണ്ട്‌ ഭോഗ്‌ ലെ ഉദ്ദേശിച്ചത്‌. ലോകോത്തര ബാറ്റ്‌സ്‌മാന്മാര്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളറായിരുന്നു ആസിഫ്‌. ആമിര്‍ മറ്റൊരു ബൗളര്‍. നിരവധി ടൂര്‍ണമെന്റുകളില്‍ ആമിര്‍ തന്റെ ബൗളിങ്‌ മികവ്‌ പുറത്തെടുത്തു, ഭോഗ്‌ ലെ പറയുന്നു.

ഇരുവരും തങ്ങളുടെ കഴിവിനോട്‌ നീതി പുലര്‍ത്തിയതായി ഞാന്‍ വിശ്വസിക്കുന്നില്ല. ഉമര്‍ അക്‌മലാണ്‌ മൂന്നാമന്‍. അര്‌ അഹമ്മദ്‌ ഷെഹ്‌സാദും. ഒത്തുകളി വിവാദത്തില്‍ അഞ്ച്‌ വര്‍ഷത്തെ വിലക്കാണ്‌ ആസിഫിനും ആമിറിനും ലഭിച്ചത്‌. ആമിര്‍ വീണ്ടും ടീമിലേക്ക്‌ എത്തിയെങ്കിലും പഴയ ഫോം പിന്നെ കണ്ടെത്താനായിട്ടില്ല. 2005ല്‍ പാകിസ്ഥാന്‌ വേണ്ടി അരങ്ങേറിയ ആസിഫ്‌ കളിച്ചത്‌ 23 ടെസ്റ്റും, 38 ഏകദിനവും, 11 ട്വന്റി20യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT